വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം

Last Updated:

വാളയാറിൽ കുടുങ്ങി കിടക്കുന്നവരെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പാലിച്ച് പാസ് നൽകി ഉടൻ കേരളത്തിലെത്തിക്കാനാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്. ഇതിൽ ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകണമെന്നും കോടതിനിർദേശിച്ചു.

കൊച്ചി: വാളയാർ ചെക്ക് പോസ്റ്റിൽ കുടുങ്ങിയവരെ കേരളത്തിലേക്ക് പ്രവേശിക്കാന്‍ പാസ് അനുവദിക്കണമെന്ന് ഹൈക്കോടതി. ഇന്നലെ രാത്രിവരെ അതിർത്തിയിലെത്തിയവർക്ക് പാസ് നൽകാനാണ് സർക്കാരിന് നിർദേശം നൽകിയത്. ഇതൊരു കീഴ് വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി. പാസ് നല്‍കാന്‍ തയാറാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാസ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സർക്കാർ നിലപാട് ന്യായമെന്നും ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പാസില്ലാതെ ശനിയാഴ്ച വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയ 135 പേർക്ക് പാസ്സുകൾ നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ ഗർഭിണികൾ. പ്രായമായവർ എന്നിവർക് അതിർത്തി കടക്കാൻ മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ശനിയാഴ്ച വാളയാർ ചെക് പോസ്റ്റിലെത്തി തിരികെ കോയമ്പത്തൂർ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ കഴിയുന്നവർക്ക് മാത്രമയിരിക്കും ബാധകമെന്നും കോടതി വ്യക്തമാക്കി.
advertisement
TRENDING:Triple Drug Therapy | മൂന്നു മരുന്നുകൾ ചേർത്തുള്ള ചികിത്സ കോവിഡ് പ്രതിരോധത്തിൽ പുതിയ പ്രതീക്ഷയാകുന്നു [NEWS]കുഞ്ഞിരാമായണം ഒരു 'ഹൊറർ' ചിത്രമായിരുന്നെങ്കിലോ? വൈറലായി പുതിയ ട്രെയിലര്‍ [NEWS]'രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അമ്മ പകർന്നു തന്ന ആത്മബലം'; മാതൃദിനത്തിൽ അമ്മയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി [NEWS]
വിശാലമായ പൊതുതാൽപ്പര്യം മുനിർത്തിയാണ് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാസ് ലഭിക്കാതെ ആരും യാത്ര തുടങ്ങരുതെന്ന് സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ജനക്കൾക്ക് എതിരല്ല. ജനങ്ങൾക് വേണ്ടിയാണ് സർക്കാർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മാർഗ്ഗ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് സർക്കാർ നിബന്ധനകൾ സർക്കാർ ഉത്തരവ് മറികടന്ന് നിർദ്ദേശo നൽകാനാവില്ലന്നും കോടതി വ്യക്തമാക്കി.
advertisement
2.31ലക്ഷത്തോളം പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തേണ്ടവർ. 1,05, 171 അപേക്ഷകളാണ് ലഭിച്ചത്. 59,675 ആളുകൾ അതിർത്തി കടന്ന് കേരളത്തിൽ എത്തി. ശനിയാഴ്ച്ച മുത്തങ്ങ തലപ്പാടി ചെങ്ക് പോസ്റ്റുകളിൽ എത്തിയ മുഴുവൻ പേരെയും കടത്തിവിട്ടു. വാളയാറിൽ പാസ്സ് ഇല്ലാതെ എത്തിയ 135 പേരെ മടക്കി.കോയമ്പത്തൂർ ജില്ലാ കളക്ടർ ഇവർക്ക് പിന്നിട് താമസ സൗകര്യം ഏർപ്പെടുത്തി.
മുത്തങ്ങയിൽ രാവിലെ പത്ത് മണി മുതൽ പിറ്റെ ദിവസം പുലർച്ചെ 3 മണിവരെയാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്നത്. വാളയാറിൽ ഉദ്യോഗസ്ഥർക്ക് 24 മണിക്കൂറാണ് ഡ്യൂട്ടി. ഏകോപനത്തിനായി പ്രിൻസിപ്പൽ സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന 8 ഐ.എ.എസ്.ഓഫിസർമാർക്കാണ് നൽകിയിട്ടുള്ളത്. പാസ് എടുക്കാത്തവരെ അതിർത്തി കടത്തിവിടാനാവില്ല. കടത്തിവിടും മുൻപ് ഇവർക്ക് താമസസ്ഥലങ്ങളിൽ ക്വറന്റീൻ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്.
advertisement
ഹോട്ട് സ്പോട്ടുകളിൽ നിന്നും എത്തുന്നവർക്ക് സർക്കാർ സംവിധാനത്തിൻ ക്വറന്റീൻ ഏർപ്പെടുത്തും. മറ്റുള്ളവർക്ക് വീടുകളിൽ ക്വറന്റീൻ ഏർപ്പെടുത്തുമെന്നും അഡിഷണൽ അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
ലോക് ഡൗൺ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഞായറാഴ്ച വീഡിയോ കോൺഫറൻസിൽ പരിഗണിക്കുയായിരുന്നു.  വാളയാർ അതിർത്തിയിൽ മലയാളികൾ കുടുങ്ങി കിടക്കുന്നതായി കോടതിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി; ഇത് കീഴ്‌വഴക്കമാക്കരുതെന്നും നിർദേശം
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement