Idukki | ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ;ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ട് ഉടമ

Last Updated:

ദോശയ്ക്ക് മിനിമം വിലയും സാമ്പാറിന് 100 രൂപയുമാണ് ബില്ലില്‍ ഈടാക്കിയത്.

ഇടുക്കി: ഹോട്ടലില്‍(Hotel) ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന്(Sambar) 100 രൂപ. വിനോദസഞ്ചാരികള്‍ക്ക് പ്രഭാതഭക്ഷണമായി ദേശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിനാണ് നൂറ് രൂപ ഈടാക്കാന്‍ ബില്ല് നല്‍കിയത്. ഇത് ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലിനുള്ളില്‍ ഹോട്ടലുടമ പൂട്ടിയിട്ടു. കോട്ടയത്ത് നിന്ന് രാമക്കല്‍മെട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിനെയാണ് പൂട്ടിയിട്ടത്.
കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയുമായാണ് കോട്ടയത്ത് നിന്നെത്തിയ സംഘം സാമ്പാറിന് വില ഈടാക്കിയതില്‍ തര്‍ക്കം ഉണ്ടായത്. കോട്ടയത്തുനിന്നുള്ള ആറുപേര്‍ കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്തു. ശനിയാഴ്ച പ്രഭാതഭക്ഷണമായി ദോശ കഴിച്ചു.
തുടര്‍ന്ന് ലഭിച്ച ബില്ലിലാണ് ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപ ഈടാക്കിയത്. ദോശയ്ക്ക് മിനിമം വിലയും സാമ്പാറിന് 100 രൂപയുമാണ് ബില്ലില്‍ ഈടാക്കിയത്. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. വിനോദസഞ്ചാരികളില്‍ ഒരാള്‍ തര്‍ക്കം വീഡിയോയില്‍ പകര്‍ത്തി. അപ്പോഴാണ് ഉടമ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്.
advertisement
വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍, ഹോംസ്റ്റേ റിസോര്‍ട്ട് അസോസിയേഷന്‍, ഹോം സ്‌റ്റേ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.
Private Bus Strike | സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; മിനിമം ചാർജ് വർധിപ്പിക്കണമെന്ന് അവശ്യം
തിരുവന്തപുരം: നിരക്ക് വര്‍ധന (ticket rate increase)ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസുകള്‍ (private buses) സമരത്തിലേയ്ക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.
advertisement
ബസ് ചര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം കനത്ത നഷ്ടത്തിലാണ് ബസ് ഓടിച്ച് വരുന്നത്. ഡീസല്‍ വില വര്‍ധിക്കുന്ന സഹചര്യത്തില്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
advertisement
സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചാല്‍പോലും ബസ് വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോവിഡിനെത്തുടർന്ന് 60 ശതമാനം സ്വകാര്യ ബസ്സുകള്‍ മാത്രമാണ് ഇപ്പോൾ സര്‍വീസ് നടത്തുന്നത്. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിരുന്നു.
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിഷയത്തിൽ സർക്കാർ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. അതേ സമയം ബസ് ചാർജ് വർധിപ്പുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാൽ സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki | ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ;ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ട് ഉടമ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement