ഏത് നിമിഷവും ആരും കൊല്ലപ്പെടാവുന്ന അവസ്ഥ; സംസ്ഥാനത്തിന്റെ ക്രമസമാധാനനില ഭയാനകമായ അവസ്ഥയിൽ:കെ സുരേന്ദ്രൻ

Last Updated:

ബി.ജെ.പി നേതാവ് പി.സി ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ

News18
News18
കേരളത്തിന്റെ ക്രമസമാധാനനില ഭയാനകമായ അവസ്ഥയിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏത് നിമിഷവും ആരും കൊല്ലപ്പെടാവുന്ന അവസ്ഥ. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ കൊല്ലപ്പെടുന്നു. വിദേശ സിനിമകളിൽ കാണുന്ന തരത്തിലുള്ള ക്രൂരതകളാണ് ഇവിടെ അരങ്ങേറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ലഭ്യത വർധിച്ചുവരികയാണെന്നും പിണറായി വിജയന്റെ പോലീസ് നിഷ്‌ക്രിയരാണെന്നും ലഹരിക്കെതിരെ ബോധവൽക്കരണം ശക്തമാക്കാൻ ബി.ജെ.പി മുൻകൈയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്വേഷ പരാമർശക്കേസിൽ ജാമ്യം ലഭിച്ച ബി.ജെ.പി നേതാവ് പി.സി ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. യു.പി സ്‌കൂളുകൾക്ക് മുന്നിൽ പോലും ഇപ്പോൾ ലഹരി വസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നുണ്ട്. ഇത് നിസ്സാരമായി കാണാൻ കഴിയില്ല. മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തണമെന്നും എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിടികൂടുന്ന 4 മയക്കുമരുന്ന് കേസുകളിൽ 2 എണ്ണം മതതീവ്രവാദ സംഘടനകളുമായും 2 എണ്ണം ഡി.വൈ.എഫ്.ഐയുമായും ബന്ധപ്പെട്ടതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സി.പി.എം ലോക്കൽ-ബ്രാഞ്ച് നേതാക്കൾ പ്രതികൾക്ക് സഹായം ചെയ്യുന്നുണ്ടെന്നും ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏത് നിമിഷവും ആരും കൊല്ലപ്പെടാവുന്ന അവസ്ഥ; സംസ്ഥാനത്തിന്റെ ക്രമസമാധാനനില ഭയാനകമായ അവസ്ഥയിൽ:കെ സുരേന്ദ്രൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement