യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ്

Last Updated:

യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നു എഡിഎം പറഞ്ഞിട്ടും കളക്ടർ നിർബന്ധപൂർവം നടത്തുകയായിരുന്നു എന്നും സിഐടിയു സംസ്ഥാന നേതാവ് ആരോപിച്ചു

കണ്ണൂർ എഡിഎം നവീൻ ബാബവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ഗുരുതര ആരോപണവുമായി സിഐടിയു സംസ്ഥാന നേതാവ് മലയാലപ്പുഴ മോഹനൻ രംഗത്ത്. യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടായിരുന്നു എന്നാണ് സിഐടിയു സംസ്ഥാന സമിതി അംഗവും നവീൻ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്റെ ആരോപണം.
കളക്ടർ കെ വിജയനാണ് പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക്  ഫോണിൽ വിളിച്ചു വരുത്തിയത് . ഇതിൽ ഗൂഢ ലക്ഷ്യമുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പുറത്തുനിന്നൊരാൾ സംസാരിക്കുന്നത് കളക്ടറുടെ അനുമതിയില്ലാതെ നടക്കില്ല. ഇതിൽ കളക്ടർക്കും പങ്കുണ്ടെന്നും കളക്ടർക്കെതിരെയും അന്വേഷണം നടത്തണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രയയപ്പ് ഉച്ചയ്ക്കാക്കി ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയ കളക്‌ടർക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement