സുരേന്ദ്രൻ്റെ കൈയില്‍ സുരക്ഷിതം ഈ കണ്ടല്‍ക്കാട്

Last Updated:

കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് പറയുകമാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുകയാണ് കണ്ടല്‍ സുരേന്ദ്രന്‍. കണ്ടല്‍ സംരക്ഷണമെന്നത് കേവലം വാക്കുകളിലല്ല... ജീവിതത്തിൻ്റെ തന്നെ ഭാഗമാണ് സുരേന്ദ്രന്‍ ഈ ഉദ്യമം.

കണ്ടൽകാടുകൾക്കിടയിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന കണ്ടൽ സുരേന്ദ്രൻ
കണ്ടൽകാടുകൾക്കിടയിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന കണ്ടൽ സുരേന്ദ്രൻ
എരഞ്ഞോളി കുയ്യാലി പുഴയോരത്ത് കൂടി കടന്ന് പോകുന്നവര്‍ക്ക് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കയ്യില്‍ ഒരു ചാക്കുമായി എന്തോ ചിക്കിചികയുന്ന ഒരു മനുഷ്യനെ കാണാന്‍ കഴിയും. അത് മറ്റാരുമല്ല കണ്ടല്‍കാടിൻ്റെ സംരക്ഷകന്‍ കണ്ടല്‍ സുരേന്ദ്രനാണ്.
'പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കണ്ടല്‍ വന്നങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വ്യാപകമായ് വന്നടിഞ്ഞതോടെ അവ നാശത്തിൻ്റെ വക്കിലാണെന്ന് തിരിച്ചറിഞ്ഞാണ് ഇദ്ദേഹം മറ്റാരുടെയും പ്രേരണയില്ലാതെ യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായ് ഇറങ്ങിയത്.
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ മുഴുവനായും നീക്കാനുള്ള തീവ്രശ്രമത്തിലാണ് ധര്‍മ്മടം സ്വദേശിയും കണ്ടല്‍ സംരക്ഷകനുമായ വി രവീന്ദ്രനെന്ന കണ്ടല്‍ സുരേന്ദ്രന്‍. ഇടതൂര്‍ന്ന കണ്ടല്‍വനങ്ങള്‍ക്കിടയില്‍ നിന്നും ഓരോ ദിവസവും ചാക്കു കണക്കിന് മാലിന്യമാണ് ശേഖരിക്കുന്നത്. അവ തരീ തിരിച്ച് വയ്ക്കുകയും ചെയ്യും സുരേന്ദ്രന്‍. ഓട്ടോ ഓടികിട്ടുന്ന വരുമാണ് ഈ പ്രവര്‍ത്തനത്തിൻ്റെ ചിലവിനായ് ഉപയോഗിക്കുന്നത്.
advertisement
ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പും ശുദ്ധവായുവും ശുദ്ധ ജലവും ലഭിക്കാന്‍ കണ്ടല്‍ സംരക്ഷണം അനിവാര്യമാണെന്നും ഇതിനായ് പുതു തലമുറയും രംഗത്തിറങ്ങണമെന്നുമാണ് ഇദ്ധേഹത്തിന് പറയാനുള്ളത്. വനം വകുപ്പിൻ്റെ സംരക്ഷിത മേഖലയാണിത്. വേലിയിറക്ക സമയത്ത് ദിവസവും 3 മണിക്കൂര്‍ കണ്ടല്‍ സുരേന്ദ്രന്‍ കണ്ടലുകള്‍ക്കിടയിലാണ്.
ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്‍ നേരത്തേ വനം വാച്ചറായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പുഴകളിലും പുഴയോരത്തും കണ്ടല്‍ നട്ടുവളര്‍ത്താന്‍ പോയിട്ടുമുണ്ട്. പുഴയോരത്ത് പരന്ന് കിടക്കുന്ന കണ്ടല്‍ വനങ്ങള്‍ക്കിടയിലെ മാലിന്യങ്ങള്‍ മുഴുവനായും നീക്കുക എന്നതാണ് ഇദ്ധേഹത്തിൻ്റെ ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സുരേന്ദ്രൻ്റെ കൈയില്‍ സുരക്ഷിതം ഈ കണ്ടല്‍ക്കാട്
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement