ഇ പി ജയരാജനെ വിടാതെ പി ജയരാജൻ‌; ‘വൈദേകം റിസോർട്ട് വിഷയത്തിൽ പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’

Last Updated:

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് താൻ എഴുതി നൽകിയ പരാതിയിൽ എന്തു നടപടിയെടുത്തെന്ന് കഴി‍ഞ്ഞ സംസ്ഥാന സമിതി യോ​ഗത്തിൽ പി ജയരാജൻ ചോദിച്ചു

പി ജയരാജൻ, ഇ പി ജയരാജൻ
പി ജയരാജൻ, ഇ പി ജയരാജൻ
തിരുവനന്തപുരം: ഇ പി ജയരാജന് എതിരേയുള്ള റിസോർട്ട് വിവാദം വീണ്ടും ഉയർത്തി പി ജയരാജൻ. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് താൻ എഴുതി നൽകിയ പരാതിയിൽ എന്തു നടപടിയെടുത്തെന്ന് കഴി‍ഞ്ഞ സംസ്ഥാന സമിതി യോ​ഗത്തിൽ പി ജയരാജൻ ചോദിച്ചു. ഇക്കാര്യം പാർട്ടി പരിശോധിക്കുകയാണെന്ന് ആയിരുന്നു സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‌‍‍റെ മറുപടി.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് റിസോർട്ട് വിവാദം പി ജയരാജൻ ആദ്യം ഉന്നയിച്ചത്. ഇടതുമുന്നണി കൺവീനർ‍ സ്ഥാനത്തു നിന്ന് ഇ പിയെ മാറ്റിയതിനു പിന്നാലേ ഇക്കാര്യം വീണ്ടും ഉയർത്തി. തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സമിതിയിലാണ് ഇ പിക്കെതിരേ പി ജയരാജൻ ആഞ്ഞടിച്ചത്. മുതിർന്ന നേതാവിന് എതിരേയുള്ള ആരോപണം എഴുതി നൽകാൻ ​സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
​ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ പാർട്ടിയുമായി ഇ പി തെറ്റിനിന്ന അവസരം ഉപയോ​ഗിക്കുകയായിരുന്നു പി ജയരാജൻ. എം വി ​ഗോവിന്ദന്റെ നിർദേശപ്രകാരമായിരുന്നു പി ജയരാജന്റെ നീക്കമെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടത് അനുസരിച്ച് പി ജയരാജൻ പരാതി എഴുതി നൽകി. അതിൽ എന്തു നടപടിയുണ്ടായെന്നാണ് ഇപ്പോഴത്തെ ചോദ്യം.
advertisement
എം വി ​ഗോവിന്ദന്റെ പേരെടുത്തു പറയാതെ ജോത്സ്യനെ സന്ദർശിച്ചതിൽ വിമർശനം ഉന്നയിച്ചതിനൊപ്പമായിരുന്നു ഇ പിക്കെതിരേയുള്ള പരാതിയിലും നടപടി എന്തായെന്ന ചോദ്യവും. വിവാദത്തിൽ ഇ പി നേരത്തേ പാർട്ടിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ല. ഭാര്യയുടെ പേരിലുള്ള ഓഹരി മകന് കൈമാറുകയായിരുന്നെന്നും ഇ പി ജയരാജൻ പാർട്ടിയെ അറിയിച്ചിരുന്നു. വിവാദം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് പി ജയരാജൻ ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇ പി ജയരാജനെ വിടാതെ പി ജയരാജൻ‌; ‘വൈദേകം റിസോർട്ട് വിഷയത്തിൽ പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement