Agriculture Bill 2020| കേന്ദ്രത്തിന്‍റെ കാർഷിക ബില്ലുകൾക്കെതിരേ കേരളം സുപ്രീം കോടതിയിലേക്ക്
കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

News18 Malayalam
- News18 Malayalam
- Last Updated: September 23, 2020, 1:03 PM IST
തിരുവനന്തപുരം: പാർലമെൻ്റ് പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സംസ്ഥാനം നിയമ പോരാട്ടത്തിന്. ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. Also Read-മെക്കാനിക്കുകളെ സഹായിക്കാൻ #ProtectIndiasEngine കാംപെയിനുമായി Castrol Activന്റെ മാതൃക
ബില്ലുകൾക്കെതിരേ ദേശിയതലത്തിൽ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതും ഇത്തരമൊരു ആലോചനയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചു. അഡിഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമാണ് കൃഷി. അതിനാൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽപാസാക്കിയത് ഗുരുതരമായ ഭരണഘടനാ പ്രശ്നംഉയർത്തുന്നു എന്നാണ് നിയമോപദേശം.
Also Read- അട്ടപ്പാടിയിൽ നിന്ന് ഐഐടിയിലേക്ക്; നാടിന്റെ അഭിമാനമായി കൃഷ്ണദാസ്
നേരത്തെ കേന്ദ്രം കൊണ്ടു വന്ന എ എം പി സി ആക്ട് കേരളവും ബിഹാറുംഅടക്കം എട്ടു സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. കർഷക വിരുദ്ധമെന്ന വിമർശനം നേരിടുന്ന നിയമ നിർമാണത്തിനെതിരേയുള്ള നിയമ പോരാട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ബില്ലുകൾക്കെതിരേ ദേശിയതലത്തിൽ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതും ഇത്തരമൊരു ആലോചനയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചു. അഡിഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമാണ് കൃഷി. അതിനാൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽപാസാക്കിയത് ഗുരുതരമായ ഭരണഘടനാ പ്രശ്നംഉയർത്തുന്നു എന്നാണ് നിയമോപദേശം.
Also Read- അട്ടപ്പാടിയിൽ നിന്ന് ഐഐടിയിലേക്ക്; നാടിന്റെ അഭിമാനമായി കൃഷ്ണദാസ്
നേരത്തെ കേന്ദ്രം കൊണ്ടു വന്ന എ എം പി സി ആക്ട് കേരളവും ബിഹാറുംഅടക്കം എട്ടു സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ. കർഷക വിരുദ്ധമെന്ന വിമർശനം നേരിടുന്ന നിയമ നിർമാണത്തിനെതിരേയുള്ള നിയമ പോരാട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.