advertisement

അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും

Last Updated:

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന് (NOTTO) കീഴിൽ സംസ്ഥാനങ്ങളിൽ "സോട്ടോ" രൂപീകരിക്കാൻ കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീരുമാനം.

തിരുവനന്തപുരം: അവയദാനത്തിനുള്ള 'മൃതസഞ്ജീവനി' പദ്ധതി കേന്ദ്ര പദ്ധതിയായ സോട്ടോ (State Organ and Tissue Transplant Organisation-SOTTO)യിൽ ലയിപ്പിക്കും. ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ സമിതിയെ ചുമതലപ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതോടെ ജീവിച്ചിരിക്കെയുള്ളതും, മരണാനന്തരമുള്ളതുമായ അവയവദാനം ഒരു കുടക്കീഴിലാകും.
കേന്ദ്ര പദ്ധതിയായ "സോട്ടോ" അഥവാ സംസ്ഥാന ‌അവയവ, ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിലൂടെയുള്ള അവയവ മാറ്റത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരീക്ഷണവും മേൽനോട്ടവും കൂടുതൽ കാര്യക്ഷമമാകും.  ഈ ലക്ഷ്യത്തിനായി സംസ്ഥാനത്തിന്റെ അവയവദാന പദ്ധതിയായ മൃതസ‍‍ഞ്ജീവനി സോട്ടോയിൽ  ലയിപ്പിക്കാൻ ആരോഗ്യസെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ ധാരണയായി.
You may also like:US Elections 2020 | വിസ്കോൻസിനിലും മിഷിഗണിലും വിജയം; ജോ ബിഡൻ നിർണായക ഭൂരിപക്ഷത്തിലേക്ക്; ട്രംപ് നിയമയുദ്ധത്തിന് [NEWS]കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ ജോലി കണ്ടെത്താം; തൊഴിൽ നിയമം പരിഷ്ക്കരിച്ച് സൗദി [NEWS] കട്ടപ്പുറത്തായ KSRTC ബസുകൾ ഇനി ഭക്ഷണശാലകൾ ആകും; മിൽമയ്ക്ക് പിന്നാലെ കുടുംബശ്രീ [NEWS]
മൃതസ‍‍ഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്. സോട്ടോയിലൂടെ ഇതിന് പുറമേ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവമാറ്റവും സർക്കാർ ഏകോപിപ്പിക്കും. അവയവമാറ്റ കേന്ദ്രങ്ങൾ, ആശുപത്രികൾ, ടിഷ്യു ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ദേശീയ രജിസ്ട്രിയിലേക്ക് അവയവമാറ്റ ശസ്ത്രക്രിയാ വിവരങ്ങൾ ശേഖരിക്കും. സ്വീകർത്താക്കളുടെ പട്ടികയുണ്ടാക്കും. ഇവയിൽ കൃത്യമായ മേൽ നോട്ടം വഹിച്ച് അവയവ കച്ചവടമുൾപ്പെടെ തടയുകയാണ് ലക്ഷ്യം.
advertisement
സോട്ടോയെ സൊസൈറ്റിയാക്കി മാറ്റാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കാൻ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. മൃതസ‍‍ഞ്ജീവനി പദ്ധതിയുടെ ചുമതലയുള്ള കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ‍ഷെയറിങ്ങിനെ സൊസൈറ്റിയാക്കി മാറ്റാൻ നേരത്തെ ശുപാർശയുണ്ടായിരുന്നു.   സൊസൈറ്റിയായാൽ അവയവ ദാതാക്കൾക്ക്  ചികിത്സാസഹായം ഉൾപ്പെടെ നൽകുന്ന നടപടികളും സാധ്യമാകും.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന് (NOTTO) കീഴിൽ സംസ്ഥാനങ്ങളിൽ "സോട്ടോ" രൂപീകരിക്കാൻ കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് അവയവ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് വേഗത്തിലുള്ള തീരുമാനം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവയവക്കച്ചവടത്തിന് തടയിടൽ; അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' കേന്ദ്ര പദ്ധതിയായ 'സോട്ടോ'യിൽ ലയിപ്പിക്കും
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
  • ഓപ്പറേഷൻ സിന്ദൂരിൽ കോൺഗ്രസ് പാകിസ്ഥാൻ തയ്യാറാക്കിയ ഗാനങ്ങൾ ആലപിച്ചതായി മോദിയുടെ ആരോപണം

  • പ്രതിപക്ഷം സായുധസേനയുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു, കോൺഗ്രസ് പാകിസ്ഥാൻ അനുകൂല നിലപാട് എടുത്തു

  • അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

View All
advertisement