advertisement

പൊലീസ് സേനയോടൊപ്പം ഏഴുവർഷം; ഡിജിപിയുടെ പുരസ്കാരം നേടിയ ഹണി ഓർമയായി

Last Updated:

മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിനായിരുന്നു 2019-ൽ ഹണിയെ തേടി ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എത്തിയത്

News18
News18
തൃശൂർ: കേരള പൊലീസിനെ നിരവധി കേസുകൾ തെളിയിക്കാൻ സഹായിച്ചിട്ടുള്ള പോലീസ് കെ9 ഡോഗ് സ്വകാഡിലെ ഹണി ഓർമയായി. ഏഴുവർഷം പോലീസ് സേനയ്ക്കൊപ്പംനിന്ന ഹണി എട്ടു വയസിലാണ് വിടപറഞ്ഞത്. ഡി ജി പി യുടെ പുരസ്കാരം നേടിയ ഏക നായ കൂടിയാണ് ഹണി.
റൂറൽ കെ-9 സ്ക്വാഡിലെ ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെടുന്ന ഹണിയുടെ സേവനങ്ങൾ തൃശൂർ പൊലീസിന്റെ കീഴിലായിരുന്നു. 35 ഓളം കേസുകളിൽ തുമ്പു കണ്ടെത്താൻ ഹണി സഹായിച്ചിട്ടുണ്ട്. തുമ്പൂർ, ചാലക്കുടി ജൂവലറി കവർച്ചക്കേസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഹണിക്ക് തൃശ്ശൂർ റൂറൽ പോലീസിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചത്. മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിനായിരുന്നു 2019-ൽ ഹണിയെ തേടി ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എത്തിയത്.
advertisement
2016-ൽ കേരളത്തിൽ ജനിച്ച് ഹരിയാനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ് ആൻഡ്‌ അനിമൽ അക്കാദമിയിൽ നിന്നും ട്രാക്കർ വിഭാഗത്തിലാണ് ഹണി പരിശീലനം പൂർത്തിയാക്കിയത്. 2017-ലായിരുന്നു കേരള പൊലീസിലെത്തിയത്. 2018 മുതലാണ് കെ-9 സ്ക്വാഡ് അംഗമായത്.‌
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് സേനയോടൊപ്പം ഏഴുവർഷം; ഡിജിപിയുടെ പുരസ്കാരം നേടിയ ഹണി ഓർമയായി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement