കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം

Last Updated:

ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.

അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
സഹജീവികളോടുള്ള കാരുണ്യവും സ്നേഹവുമാണ് ദേവിക്കുള്ള ഏറ്റവും വലിയ വഴിപാട് എന്ന തിരിച്ചറിവിൽ കാരുണ്യോത്സവം നടത്തുന്ന ഒരു ക്ഷേത്രമുണ്ട് കൊല്ലം കൊട്ടാരക്കരയിൽ. ഉത്സവാഘോഷങ്ങളുടെ ആർഭാടങ്ങൾ ഒഴിവാക്കി സ്വരുക്കൂട്ടിയ തുക നിർധനരായ കിടപ്പുരോഗികൾക്ക് നൽകുകയാണ് ക്ഷേത്രം ഭരണസമിതി. വനിതാ കൂട്ടായ്മയിലൂടെയാണ് അമ്മുമ്മക്കാവ് ദേവീ ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നത്.
മുപ്പതുലക്ഷത്തോളം രൂപയാണ് രോഗശയ്യയിൽ കിടക്കുന്ന രോഗികൾക്ക് കൊട്ടാരക്കര അമ്മുമ്മക്കാവ് ഇതുവരെ നൽകിയത്. പത്തുവർഷകാലമായി ക്ഷേത്രോത്സവം കാരുണ്ണ്യോത്സവമായിട്ടാണ് നടത്തിവരുന്നത്. ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.
ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ ഉത്സവത്തിൻ്റെ അവസാന ദിവസമാണ് കാരുണ്യ ഉത്സവം നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement