കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം

Last Updated:

ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.

അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം കൊട്ടാരക്കര
സഹജീവികളോടുള്ള കാരുണ്യവും സ്നേഹവുമാണ് ദേവിക്കുള്ള ഏറ്റവും വലിയ വഴിപാട് എന്ന തിരിച്ചറിവിൽ കാരുണ്യോത്സവം നടത്തുന്ന ഒരു ക്ഷേത്രമുണ്ട് കൊല്ലം കൊട്ടാരക്കരയിൽ. ഉത്സവാഘോഷങ്ങളുടെ ആർഭാടങ്ങൾ ഒഴിവാക്കി സ്വരുക്കൂട്ടിയ തുക നിർധനരായ കിടപ്പുരോഗികൾക്ക് നൽകുകയാണ് ക്ഷേത്രം ഭരണസമിതി. വനിതാ കൂട്ടായ്മയിലൂടെയാണ് അമ്മുമ്മക്കാവ് ദേവീ ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നത്.
മുപ്പതുലക്ഷത്തോളം രൂപയാണ് രോഗശയ്യയിൽ കിടക്കുന്ന രോഗികൾക്ക് കൊട്ടാരക്കര അമ്മുമ്മക്കാവ് ഇതുവരെ നൽകിയത്. പത്തുവർഷകാലമായി ക്ഷേത്രോത്സവം കാരുണ്ണ്യോത്സവമായിട്ടാണ് നടത്തിവരുന്നത്. ക്ഷേത്ര പരിസരങ്ങളിലെ വീടുകളിൽ വയ്ക്കുന്ന ചെറുവഞ്ചിപെട്ടികളിൽ നിറയുന്ന പണവും, സുമനസുകളുടെ സഹായവുമാണ് കരുന്ന്യോത്സവത്തിന് കരുത്തുപകരുന്നത്.
ക്ഷേത്രത്തിലെ മൂന്ന് ദിവസത്തെ ഉത്സവത്തിൻ്റെ അവസാന ദിവസമാണ് കാരുണ്യ ഉത്സവം നടത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കാരുണ്യം ഉത്സവമാക്കുന്ന കൊട്ടാരക്കര അമ്മുമ്മക്കാവ് ദേവീ ക്ഷേത്രം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement