വയനാട് മേപ്പാടിയിൽ വളർത്തുനായയെ പുലി കടിച്ചുകൊന്നു

Last Updated:

തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണൻ രാത്രി വീട്ടുകാരോടൊപ്പം സ്കൂൾ വാർഷികഘോഷ പരിപാടികൾ കാണാൻ പോയതിനുശേഷം തിരിച്ചു വന്നപ്പോഴാണ് നായയെ കാണാതായത്

പുള്ളിപ്പുലി
പുള്ളിപ്പുലി
മാനന്തവാടി: വയനാട് മേപ്പാടി ചൂരൽമലയിൽ പുലി വളർത്തുനായയെ കൊന്നു. ചൂരൽമല സ്വദേശി ഉണ്ണികൃഷ്ണൻറെ വളർത്തുനായെയാണ് പുലി ആക്രമിച്ചത്. ഇതിനിടയിൽ ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികർക്ക് പരിക്കേറ്റു.
ഇന്നു പുലർച്ചെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണൻ രാത്രി വീട്ടുകാരോടൊപ്പം സ്കൂൾ വാർഷികഘോഷ പരിപാടികൾ കാണാൻ പോയതിനുശേഷം തിരിച്ചു വന്നപ്പോഴാണ് നായയെ കാണാതായത്. തുടർന്ന് ഇന്ന് രാവിലെയാണ് തോട്ടത്തിന് സമീപം നായയുടെ പാതി ഭക്ഷിച്ച നിലയിൽ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ മാസം മുണ്ടക്കൈ പ്രദേശത്ത് വട്ടപ്പാറ ഇബ്രാഹിമിന്റെ പോത്തിനെ പുലി കൊന്നിരുന്നു. ഇതിന്‌ ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിൻറെ തന്നെ മറ്റൊരു പോത്തും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല, കടൂർ മേഖലകളിലെല്ലാം ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്.
advertisement
അതിനിടെ, വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാളക്കൊല്ലി ചാലക്കൽ ഷെൽജൻ, പോൾ എന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പുൽപ്പള്ളിയിൽ നിന്ന് ചേകാടിയിലേക്ക് പോകവെ രാത്രി വനപാതയിൽ വെച്ച് കാട്ടാന കാർ ആക്രമിക്കുകയായിരുന്നു. ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് മേപ്പാടിയിൽ വളർത്തുനായയെ പുലി കടിച്ചുകൊന്നു
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement