കോവിഡിന് പുറമെ ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും; കൊല്ലത്ത് ജാഗ്രത

Last Updated:

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കി കോർണർ ആരംഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് ആശങ്ക നിലനിൽക്കെയാണ് മറ്റ് പകർച്ച പനികളും ജില്ലയിൽ പിടിമുറുക്കുന്നത്. സംസ്ഥാനത്ത് തന്നെ ഈ വർഷം ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത് കൊല്ലം ജില്ലയിലാണ്. 15 പേർക്കാണ് രോഗം കണ്ടെത്തിയത്. പുനലൂർ ഉൾപ്പെടെ മലയോര മേഖലകളിലും കൊല്ലം നഗരത്തിലും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം രോഗം ബാധിച്ച് മരിച്ചത് ആറു പേരാണ്. രോഗബാധ ഉണ്ടായത് 68 പേർക്കും.
ഈ വർഷം ജില്ലയിൽ നൂറോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആണ് കണക്ക്. നാലു പേർ മരിച്ചത് രോഗംമൂലം ആണെന്നും കരുതുന്നു. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് ശേഷം ഇക്കാര്യം വ്യക്തമാകും. പുനലൂർ, തൊടിയൂർ, കൊല്ലം കോർപ്പറേഷൻ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ജില്ലയിൽ 696 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു. ചിക്കൻ ഗുനിയ ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, മലിനജലത്തിൽ ഇറങ്ങുന്നവർ എന്നിവർക്കാണ് രോഗബാധയ്ക്ക് സാധ്യത കൂടുതൽ.
advertisement
You may also like:Online Class| ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി [NEWS]സ്കൂൾ കാലത്തെ 'അനാവശ്യ' പോസ്റ്റുകൾ ഒഴിവാക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് [NEWS] മകളുടെ അസുഖവിവരമറിഞ്ഞ് പുറപ്പെട്ട പിതാവ് അപകടത്തിൽ മരിച്ചു; രോഗം മൂർച്ഛിച്ച കുഞ്ഞിനെയും രക്ഷിക്കാനായില്ല [NEWS]
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കി കോർണർ ആരംഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി പരിശോധനയ്ക്ക് ജില്ലയിൽ നാല് ലബോറട്ടറികൾ സജ്ജമാക്കി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് ഡെങ്കിപ്പനി പ്രതിരോധത്തിന് പ്രധാനമാർഗം. കൊതുകുകളുടെ ഉറവിടനശീകരണം ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം ആണ്. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയാണ് ഇതിന് പ്രധാനമായും ചെയ്യേണ്ടത്. വീടു പരിസരത്ത് പുകയ്ക്കുന്നതും മറ്റൊരു മാർഗമാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡിന് പുറമെ ആശങ്കയായി എലിപ്പനിയും ഡെങ്കിപ്പനിയും; കൊല്ലത്ത് ജാഗ്രത
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement