ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും

Last Updated:

മുഖ്യപ്രതി റോഷനെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം അന്വേഷണം രാജസ്ഥാനിലേക്കും നീളുകയാണ്.

ഓച്ചിറ: ഓച്ചിറയിൽ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മുഖ്യപ്രതിക്കായി പൊലിസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. മുഖ്യപ്രതി റോഷനെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം അന്വേഷണം രാജസ്ഥാനിലേക്കും നീളുകയാണ്. കരുനാഗപ്പള്ളി എസിപിക്കാണ് കേസിന്റെ പുതിയ അന്വേഷണ ചുമതല.
കേസിലെ പ്രധാനപ്രതി റോഷനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പതിമൂന്നുകാരിയെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് പ്രധാന പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജസ്ഥാൻ, ബംഗളൂരു, കേരളത്തിലെ വടക്കൻ ജില്ലകൾ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ നോട്ടീസ് പതിക്കും.
ബൈക്ക് വിറ്റ് നേടിയ അറുപതിനായിരത്തോളം രൂപ റോഷന്റെ കൈയ്യിലുണ്ട്. ഇത് ചെലവഴിച്ചാണ് അടിക്കടി സ്ഥലം മാറുന്നത് എന്നാണ് പൊലിസിന്റെ വിലയിരുത്തൽ.
advertisement
അതേസമയം സംഭവത്തെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധം ആക്കിയതോടെ ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. തുടർന്നാണ് അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് നൽകിയത്. കൊല്ലം സിറ്റി ഷാഡോ ടീമിലെ വനിതാ പോലീസുകാർ അടങ്ങുന്ന സംഘം ഇന്ന് ബംഗളുരുവിൽ എത്തും.
സംഭവത്തിലെ പൊലിസിന്റെ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. സംഭവത്തിൽ അന്വേഷണം നിഷ്ക്രിയമാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രധാന പ്രതിയെ ഉടൻ പിടികൂടണമെന്നും പെൺകുട്ടിയെ കണ്ടെത്തണം എന്നുമാവശ്യപ്പെട്ട്‌ കൊല്ലം ഡിസിസി ഏകദിന ഉപവാസം തുടങ്ങി. ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ ഉപവാസ സമരം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement