advertisement

ബിജെപിയുടെ ഹമാസ് വിരുദ്ധ സമ്മേളനം കോഴിക്കോട്; ക്രൈസ്തവ സഭകള്‍ക്കും ക്ഷണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടകൻ

Last Updated:

ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്താണ് പരിപാടി

കോഴിക്കോട്ട് ഹമാസ് വിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി.  ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്താണ് പരിപാടി നടക്കുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം പരിപാടി നടത്തുകയും കെപിസിസി നവംബര്‍ 23ന് പരിപാടന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി ഹമാസ് വിരുദ്ധ സമ്മേളനം നടത്തുന്നത്. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി.കെ. സജീവൻ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവൻ പറഞ്ഞു.
advertisement
കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രിയടക്കം പരസ്യമായി വിമര്‍ശിക്കുകയും വിവിധ പരാതികളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറെ ഉദ്ഘാടകനായി ബിജെപി പരിപാടി നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപിയുടെ ഹമാസ് വിരുദ്ധ സമ്മേളനം കോഴിക്കോട്; ക്രൈസ്തവ സഭകള്‍ക്കും ക്ഷണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടകൻ
Next Article
advertisement
'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
  • പശ്ചിമ ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം എന്നാണ് കോടതി അഭിപ്രായപ്പെട്ടത്

  • മാൾഡ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടതി

  • മുതിർന്ന ഉദ്യോഗസ്ഥരുടെ അപലപനീയ പെരുമാറ്റവും അടിയന്തര ഇടപെടൽ ഇല്ലായ്മയും സുപ്രീം കോടതി വിമർശിച്ചു

View All
advertisement