പുതിയതായി കണ്ടെത്തിയതിൽ ആറുപേർക്കും കോവിഡ് 19 പിടിപെട്ടത് ഇറ്റലിയൽനിന്ന് വന്നവരിലൂടെ

Last Updated:

Corona Virus | ഇറ്റലിയിൽനിന്ന് വന്ന മൂന്നംഗ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരിലുമാണ് കഴിഞ്ഞ ദിവസം വരെ രോഗം സ്ഥിരീകരിച്ചിരുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി അടുത്തിടപഴകിയവരിലാണ്.
ഇറ്റലിയിൽനിന്ന് വന്ന മൂന്നംഗ കുടുംബത്തിനും ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരിലുമാണ് കഴിഞ്ഞ ദിവസം വരെ രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ഇറ്റലിയിൽനിന്ന് വന്നവരുടെ കുടുംബത്തിലെ പ്രായമായ മാതാപിതാക്കളാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയവരിൽ രണ്ടുപേർ.
ഇറ്റലിയിൽനിന്ന് എത്തിയവരെ നെടുമ്പാശേരിയിൽ എത്തി കൂട്ടിക്കൊണ്ടുവന്ന മകളിലും മരുമകനിലും രോഗം സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇറ്റലയിൽനിന്ന് എത്തിയ കുടുംബം സന്ദർശിച്ച മറ്റൊരു വീട്ടിലുള്ള രണ്ടുപേരെയാണ് രോഗം ബാധിച്ചത്.
You may also like:സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 12 ആയി: മുഖ്യമന്ത്രി [NEWS]കോവിഡ് സംശയിക്കുന്നയാൾ എത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ഡോക്ടറെ ക്ലിനിക്കിൽ നിന്ന് പുറത്താക്കി [NEWS]മലപ്പുറം കോട്ടയ്ക്കലിൽ പന്ത്രണ്ടുകാരിയ്ക്ക് ലൈംഗികചൂഷണം; 1000 രൂപ വീതം നൽകി പീഡിപ്പിച്ചത് പത്തിലേറെ പേർ [PHOTO]
ഇപ്പോൾ കേരളത്തിൽ രോഗം സ്ഥിരീകരിച്ച 12 പേരിൽ പതിനൊന്ന് പേരും പത്തനംതിട്ട സ്വദേശികളുമായി ബന്ധപ്പെട്ടവരാണ്. ഇതുകൂടാതെ കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് സൂചന. ഇവരുടെ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയതായി കണ്ടെത്തിയതിൽ ആറുപേർക്കും കോവിഡ് 19 പിടിപെട്ടത് ഇറ്റലിയൽനിന്ന് വന്നവരിലൂടെ
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement