നിയമനം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും ശമ്പളമില്ല; പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ വീഡിയൊയുമായി ജൂനിയർ ഡോക്ടർമാർ

Last Updated:

ജോലിയിൽ പ്രവേശിച്ചിട്ട് 40 ദിവസം പിന്നിട്ടു. ശമ്പളം എത്രയെന്നോ, എന്താണ് തസ്തികയെന്നോ, ആരോട് റിപ്പോർട്ട് ചെയ്യണമെന്നോ പോലും വ്യക്തത ഇല്ല.

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിലും, നിയമന വ്യവസ്ഥകളിൽ വ്യക്തത ഇല്ലാത്തതിലും പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ. 40 ദിവസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിൽ പിപിഇ കിറ്റ് ധരിച്ച് ജൂനിയർ ഡോക്ടർമാർ പ്രതിഷേധ വീഡിയോ ഇറക്കി.
ജോലിയിൽ പ്രവേശിച്ചിട്ട് 40 ദിവസം പിന്നിട്ടു. ശമ്പളം എത്രയെന്നോ, എന്താണ് തസ്തികയെന്നോ, ആരോട് റിപ്പോർട്ട് ചെയ്യണമെന്നോ പോലും വ്യക്തത ഇല്ല. നിയമിച്ചവർ വരെ കൈമലർത്തുകയാണ്. സ്വന്തമായി പറയാൻ തസ്തികയില്ലാത്തതിനാൽ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും ഇവർ പറയുന്നു.
980 ലധികം ഹൗസ് സർജന്മാരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും പ്രധാന ചുമതല ഈ ഡോക്ടർമാർക്കാണ്.
advertisement
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
ഇങ്ങനെയാണെങ്കിൽ കോവിഡ് പോരാട്ടത്തിൽ എത്ര നാൾ തുടരുമെന്ന് പറയാനാവില്ലെന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു.  സീനിയർ ഡോക്ടർമാർ പലപ്പോഴും ഹാജരാകാത്തതിനാൽ ഇരട്ടിജോലിഭാരമാണ് ഇവർക്ക്. അതേസമയം പരാതികൾ ഉടൻ പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
advertisement
വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ചില മേഖലയിൽ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്നും ഇവ പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമനം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും ശമ്പളമില്ല; പിപിഇ കിറ്റ് ധരിച്ച് പ്രതിഷേധ വീഡിയൊയുമായി ജൂനിയർ ഡോക്ടർമാർ
Next Article
advertisement
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
  • ആലപ്പുഴ സ്വദേശി ശരത് എസ് നായർ 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചു.

  • ശരത് എസ് നായർ നെട്ടൂരിൽ നിന്ന് ടിക്കറ്റ് എടുത്തു, നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്.

  • ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി, ലോട്ടറി ഏജന്റ് എം.ടി.ലതീഷ് വിറ്റത്.

View All
advertisement