നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം നിർഭാഗ്യകരം; ആലോചിച്ച് തീരുമാനം തിരുത്തണം: മുഖ്യമന്ത്രി

Last Updated:

എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി

പിണറായി വിജയൻ
പിണറായി വിജയൻ
തിരുവനന്തപുരം: നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ എംഎൽഎമാർ നേതൃത്വം നൽകേണ്ട മണ്ഡലങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആലോചിച്ച് തീരുമാനം തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളീയം രാഷ്ട്രീയ പരിപാടിയല്ല. സംസ്ഥാനത്തിന്റെ തനതായ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയെ സങ്കുചിതമായി കാണേണ്ട കാര്യമെന്താണ്.
എന്തിനെയും ധൂർത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം.
Also Read- എട്ട് ബില്ലുകൾ അനുമതി കാത്ത് കിടക്കുന്നു; ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനങ്ങളിലേക്കെത്തിക്കാനാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. നാലു മേഖലാ യോഗങ്ങളാണ് നടക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് യോഗം ആരംഭിച്ചു. 29ന് തൃശ്ശൂര്‍ ജില്ലയിലും ഒക്ടോബര്‍ 3ന് എറണാകുളത്തും 5ന് കോഴിക്കോടും യോഗം നടക്കും. സർക്കാരിന്റെ പല പദ്ധതികളുടെയും അവലോകനം മേഖലാ യോഗങ്ങളിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
Also Read- കരുവന്നൂർ ബാങ്ക് തട്ടിപ്പ്:’ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്തു മാറ്റണം’: മുഖ്യമന്ത്രി പിണറായി വിജയൻ
മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിൽ കളക്ടര്‍മാരും വകുപ്പ് മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടാകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം നിർഭാഗ്യകരം; ആലോചിച്ച് തീരുമാനം തിരുത്തണം: മുഖ്യമന്ത്രി
Next Article
advertisement
Modi@75: പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
Modi@75:പ്രധാനമന്ത്രി മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള നെറ്റ്‌വർക്ക് 18-കോഫി ടേബിൾ ബുക്ക് അമിത് ഷായ്ക്ക് സമ്മാനിച്ചു
  • പ്രധാനമന്ത്രി മോദിയുടെ 75 വർഷത്തെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പുറത്തിറങ്ങി.

  • നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷി പുസ്തകം അമിത് ഷായ്ക്ക് സമ്മാനിച്ചു.

  • മോദിയുടെ ജീവിതം, ദർശനം, നാഴികക്കല്ലുകൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകം അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചു.

View All
advertisement