'ആ മലപ്പുറം പ്രയോ​ഗം ബാഡ് ടേസ്റ്റിലാണ്; ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവന'; പി കെ കുഞ്ഞാലിക്കുട്ടി

Last Updated:

ആ മലപ്പുറം പ്രയോ​ഗം ഒരു ബാഡ് ടേസ്റ്റിലാണ് ഉള്ളതെന്നും അത് ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മലപ്പുറം പരാമർശത്തിൽ പിആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആ മലപ്പുറം പ്രയോ​ഗം ഒരു ബാഡ് ടേസ്റ്റിലാണ് ഉള്ളതെന്നും അത് ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്നം തീരുമായിരുന്നു. പക്ഷേ ഒരു പി ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഒരു ജനവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിആർ ഏജൻസി വിചാരിച്ചാൽ മലപ്പുറത്തിന് ഒരു പോറലുപോലും ഏൽക്കില്ല, ആ പണി നടക്കൂല്ല. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
advertisement
ദ ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ സ്വർണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശമാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. മുഖ്യമന്ത്രി പറയാത്ത പല പരാമർശങ്ങളും അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പേരിൽ വന്നുവെന്നും ഇക്കാര്യം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു എഡിറ്റർക്ക് കത്തയച്ചു. പിന്നാലെ ഹിന്ദു ഖേദപ്രകടനവും നടത്തി. മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്ത് പി ആർ ഏജൻസിയാണ് തങ്ങളെ സമീപിച്ചതെന്നും ഹിന്ദു വിശദീകരണ കുറിപ്പിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ മലപ്പുറം പ്രയോ​ഗം ബാഡ് ടേസ്റ്റിലാണ്; ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പ്രസ്താവന'; പി കെ കുഞ്ഞാലിക്കുട്ടി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement