തിരുവനന്തപുരം: കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആയിരത്തോളം ഫേസ് ബുക്ക് പ്രൊഫൈലുകൾ പൊലീസ് നിരീക്ഷണത്തിൽ. അധികവും യുഎഇയിൽ നിന്നുള്ളതാണ്. സൈബർ സെല്ലിൽ നിന്ന് രക്ഷപ്പെടാൻ പോസ്റ്റുകൾ തയ്യാറാക്കുന്നത് വിദേശത്തുനിന്നാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരുടെ പട്ടിക ഫേസ്ബുക്കിന് കൈമാറും. ഇന്റർപോൾ വഴി ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിക്കഴിഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളും വാട്ട്സാപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് പൊലീസ് തരംതിരിച്ചു തുടങ്ങിയത്. സന്ദേശങ്ങളുടെ സ്വഭാവമനുസരിച്ച് പട്ടിക തയ്യാറാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഇതിൽ ഏറ്റവും തീവ്രമായ രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആയിരത്തോളം ഫേസ്ബുക്ക് പ്രൊഫൈലുകളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇവരുടെ പട്ടിക ഫേസ്ബുക്കിന് അയച്ചുകൊടുക്കാനും പൊലീസ് നീക്കമുണ്ട്.
അമിത് ഷാക്ക് മറുപടി; ശബരിമലയിൽ ബുദ്ധിമുട്ട് ഭക്തർക്കല്ല, സംഘപരിവാറുകാർക്കെന്ന് മുഖ്യമന്ത്രി
കൂടുതലും വ്യാജ പ്രൊഫൈലുകൾ വഴിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുള്ളത്. കേരളത്തിൽനിന്ന് സന്ദേശങ്ങൾ തയ്യാറാക്കി വാട്ട്സാപ്പ് വഴി വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും അവിടെനിന്ന് വ്യാജ അക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook profiles, Kerala police, Sabarimala issue, കേരള പൊലീസ്, ഫേസ്ബുക്ക് പ്രൊഫൈൽ, ശബരിമല വിഷയം