തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേരെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഘുലേഖ കയ്യില്‍ വച്ചതിന്റെ പേരില്‍ യു.എ.പിഎ ചുമത്തുന്നതും അറസ്റ്റ് ചെയ്യുന്നതും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂർണരൂപത്തിൽ
'രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കേണ്ട ഒന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു എ പി എ ചുമത്തിയ സംഭവം. ലഘുലേഖ കയ്യില്‍ വച്ചെന്നതിന്റെ പേരില്‍ യു എ പി എ ചുമത്തുന്നതും, അറസ്റ്റ് ചെയ്യുന്നതും 2015 ലെ കേരളാ ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണ് (Shyam Balakrishnan v.s State of Kerala, 2015 ) മാവോയിസ്റ്റ് ചിന്താധാരയില്‍ വിശ്വസിക്കുന്നത് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇടാന്‍ തക്ക കുറ്റമല്ലെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്.
സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ഭരണകൂടഭീകരതയ്‌ക്കെതിരെയും പൊലീസ് നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.