കൊല്ലത്ത് വയോധികനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് DIG; അന്വേഷണം നടത്താൻ ഉത്തരവ്

Last Updated:

ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം

കൊല്ലത്ത് വയോധികനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് ഡിഐജി. റൂറൽ എസ്പിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് പൊലീസ് അടിച്ചത്. എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞിരുന്നു.
advertisement
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി.
എന്നാൽ വാഹനത്തിൽ കയറാൻ വയോധികൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വയോധികനെ പൊലീസ് അടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് വയോധികനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി റേഞ്ച് DIG; അന്വേഷണം നടത്താൻ ഉത്തരവ്
Next Article
advertisement
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ  പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ച ദിലീപ് സിനിമ പറക്കും തളിക യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി
  • കെഎസ്ആർടിസി ബസിൽ ദിലീപ് നായകനായ സിനിമ പ്രദർശിപ്പിച്ചതിനെതിരെ യുവതി പ്രതിഷേധം രേഖപ്പെടുത്തി

  • യാത്രക്കാരിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി മറ്റ് സ്ത്രീകളും യാത്രക്കാരും രംഗത്തെത്തി സിനിമ നിർത്തി

  • യാത്രക്കാർക്ക് താൽപര്യമില്ലാത്ത സിനിമകൾ നിർബന്ധിച്ച് കാണിപ്പിക്കരുതെന്നു യുവതി അഭിപ്രായപ്പെട്ടു

View All
advertisement