ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി; കൊല്ലത്ത് സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി

Last Updated:

ഏറ്റുമുട്ടലിനിടെ അടിയേറ്റ ഒരാളുടെ തല പൊട്ടി. വിമത വിഭാഗത്തിലെ ആളുടെ തലയ്ക്കാണ് അടിയേറ്റത്.

കൊല്ലം: സിപിഎമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ കൊല്ലത്ത്  സംഘർഷം. ഏറ്റുമുട്ടലിനിടെ അടിയേറ്റ ഒരാളുടെ തല പൊട്ടി. വിമത വിഭാഗത്തിലെ ആളുടെ തലയ്ക്കാണ് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിന്റെ ഭാഗമായി പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.
You may also like:മുൻമന്ത്രി എ പി അനില്‍ കുമാറിനെതിരായ ലൈംഗീക പീഡന കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
രാത്രിയിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ വയലിൽക്കട ഭാഗത്തുവച്ച് വാക്കേറ്റത്തിലും സംഘർഷത്തിലുമായി. പ്രദേശവാസിയായ വിപിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു. വിമത വിഭാഗത്തിൽ ഉൾപ്പെട്ട ആളാണ് വിപിൻ. പിന്നീട് നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു.
advertisement
You may also like:'അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും': വിവാദ പ്രസ്താവനയുമായി BJP നേതാവ്
പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്. വിപിൻ, രഞ്ജിത്ത്, ഷൈനു എന്നിവരാണ് പരിക്കേറ്റ വിമത വിഭാഗക്കാർ. ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പുമായി ഈ സംഘർഷത്തിന് ബന്ധമില്ലെന്ന് ഇരുസ്ഥാനാർത്ഥികളും വ്യക്തമാക്കി. എന്നാൽ തുടർ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി; കൊല്ലത്ത് സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement