advertisement

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരിയുടെ മരണം; ചികിത്സാപ്പിഴവെന്ന് കുടുംബം

Last Updated:

മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആറ്റിങ്ങൽ സ്വദേശിയായ മീനാക്ഷി അലർജിക്കാണ് ചികിത്സ തേടിയത്. എന്നാൽ മറ്റ് പ്രശ്‍‌നങ്ങളില്ലെന്ന് പറഞ്ഞ് ഡോക്ടർ തിരിച്ചയയ്ക്കുകയായിരുന്നു.
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ തിരിച്ച് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാലര മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
Also Read- ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു
മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്. ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്നു. ഹൃദയാ​ഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃത‍ർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.
ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾ പൂ‍ർത്തിയായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരിയുടെ മരണം; ചികിത്സാപ്പിഴവെന്ന് കുടുംബം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement