ഷുക്കൂർ വധം: സഭയിൽ പ്രതിപക്ഷ ബഹളം

Last Updated:

സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത് പരിഗണിക്കാത്തതിൽ സഭയിൽ സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം. ജയരാജനെയും, രാജേഷ് എം.എൽ.എയും 32, 33 പ്രതികളായാണ് സി.ബി.ഐ. തലശ്ശേരി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.
സഭയിൽ അംഗങ്ങളായവർ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും, രാഷ്ട്രീയ കൊലക്കേസുകളും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തിൽ, സർക്കാരുമായി നേരിട്ട് ബന്ധമിലല്ലാത്തതിനാൽ ചർച്ച ചെയ്യാനാവില്ലയെന്നായിരുന്നു സ്പീക്കർ എടുത്ത നിലപാട്. എന്നാൽ കോടതിയുടെ പരിഗണനിയിലായിരുന്ന വിഷയങ്ങൾ മുൻപും സഭയിൽ ചർച്ചക്ക് വന്നിട്ടുണ്ടെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. സോളാർ, കടൽക്കൊല കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നിട്ടും സ്പീക്കർ വഴങ്ങിയില്ല. തുടർന്ന്, നടുതളത്തിനടുത്തു വരെ പ്രതിപക്ഷ അംഗങ്ങൾ വന്നു. ഇതോടെ സഭയുടെ നടത്തിപ്പ് സുഗമം ആവാനുള്ള സാധ്യത മങ്ങുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വധം: സഭയിൽ പ്രതിപക്ഷ ബഹളം
Next Article
advertisement
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
  • പ്രധാനമന്ത്രി മോദി ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ സന്ദർശിക്കും

  • പള്ളിയിലും പരിസരത്തും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്

  • ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ച് സഭാ നേതാക്കൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

View All
advertisement