ഇടുക്കിയിലെ ഗ്രാമപഞ്ചായത്തിൽ സഹോദരങ്ങൾ രണ്ടു മുന്നണികളിലായി ഏറ്റുമുട്ടുന്നു

Last Updated:

വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും

News18
News18
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് രംഗത്തെ ശ്രദ്ധേയമായ പോരാട്ടത്തിന് വേദിയാവുകയാണ് കൊക്കയാർ പഞ്ചായത്തിലെ 10-ാം വാർഡായ നാരകം പുഴ. ഇവിടെ ഒരേ വാർഡിൽ യുഡിഎഫ് (UDF) സ്ഥാനാർഥിയായി സഹോദരൻ അയൂബ് കൊട്ടംപ്ലാക്കൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ എൽഡിഎഫ് (LDF) സ്ഥാനാർഥിയായി രംഗത്തുള്ളത് ഏക സഹോദരി അൽസലന സക്കീർ ആണ്.
വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും. ഇവർ തമ്മിലുള്ള മത്സരമാണ് വാർഡിലെ തിരഞ്ഞെടുപ്പ് ചിത്രം ആകർഷകമാക്കുന്നത്. നിലവിൽ സി പി എമ്മിന്റെ പഞ്ചായത്തംഗമാണ് അൽസലന സക്കീർ. പൊതുരംഗത്തെ പ്രവർത്തന പരിചയം ഇരുവർക്കും മുതൽക്കൂട്ടാണ്.
രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സഹോദരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വാർഡിലെ വോട്ടർമാർക്ക് മുന്നിൽ വ്യക്തിപരമായ ബന്ധത്തിനപ്പുറം രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകേണ്ട സാഹചര്യം ഒരുങ്ങുകയാണ്. ഇത് രാഷ്ട്രീയത്തിലെ അപൂർവ കാഴ്ചയായി മാറുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിലെ ഗ്രാമപഞ്ചായത്തിൽ സഹോദരങ്ങൾ രണ്ടു മുന്നണികളിലായി ഏറ്റുമുട്ടുന്നു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement