'കാസര്‍​ഗോഡിന്റെ സ്‌നേഹം എന്നും ഓര്‍ത്തിരിക്കും; വീണ്ടും കാണാം': ഹനാൻ ഷാ

Last Updated:

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് ഹനാൻ ഷായുടെ സം​ഗീത പരിപാടി നടന്നത്

News18
News18
കാസർ‌​ഗോഡ്: സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ഗായികയുമായ ഹനാൻ ഷാ രംഗത്ത്. വലിയ പ്രതീക്ഷകളോടെയാണ് കാസർകോട് പരിപാടിക്ക് എത്തിയതെന്ന് ഹനാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഉച്ച മുതൽ തന്നെ ധാരാളം ആളുകൾ പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ, ടിക്കറ്റെടുത്ത് ഹാളിലുള്ളവരെക്കാൾ രണ്ടിരട്ടിയോളം ആളുകൾ ടിക്കറ്റില്ലാതെ പുറത്ത് തടിച്ചുകൂടി. വേണ്ടുവോളം ആളുകളെ ഉൾക്കൊള്ളിക്കാൻ സ്ഥലമില്ലാതിരിക്കുകയും, പരിപാടി തുടർന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടാവുകയും ചെയ്തതോടെ പോലീസുമായി സഹകരിച്ച് വളരെ കുറച്ച് പാട്ടുകൾ മാത്രം പാടി മടങ്ങേണ്ടി വന്നതായി ഹനാൻ വിശദീകരിച്ചു.
കാസർഗോഡിൻ്റെ സ്നേഹം താൻ എന്നും ഓർമ്മിക്കുമെന്നും, കൂടുതൽ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയുണ്ടെന്നും ഹനാൻ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പുതിയബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകൾ ഇവിടെ തടിച്ചുകൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു.
ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ടതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സംഘാടകർ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് തിക്കിനുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തിൽ ഗതാഗതവും സ്തംഭിച്ചു.
advertisement
സംഭവത്തിൽ സംഘാടകരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാസര്‍​ഗോഡിന്റെ സ്‌നേഹം എന്നും ഓര്‍ത്തിരിക്കും; വീണ്ടും കാണാം': ഹനാൻ ഷാ
Next Article
advertisement
കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഡിഎംകെയെയും സ്റ്റാലിനേയും കടന്നാക്രമിച്ച് വിജയ്‌
കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യയോഗത്തില്‍ ഡിഎംകെയെയും സ്റ്റാലിനേയും കടന്നാക്രമിച്ച് വിജയ്‌
  • വിജയ് കരൂര്‍ ദുരന്തത്തെക്കുറിച്ച് ഒന്നും പരാമർശിക്കാതെ ഡിഎംകെയെ കടന്നാക്രമിച്ചു.

  • വിജയ് ഡിഎംകെയെ കൊള്ളക്കാരുടെ സിന്‍ഡിക്കേറ്റിനോട് താരതമ്യം ചെയ്തു, സാധാരണക്കാരെ അവഗണിക്കുന്നു.

  • വിജയ് തന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ വിശദീകരിച്ച്, ഡിഎംകെയെ ശക്തമായി വിമര്‍ശിച്ചു.

View All
advertisement