advertisement

തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ

Last Updated:

സ്പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ സബീന സ്വർണ മെഡൽ സ്വന്തമാക്കിയത്

News18
News18
വയനാട്: പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്റ്റർ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹർഡിൽസ് മത്സരത്തിൽ മുൻ കായിക താരമായ സിസ്റ്റർ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്‌പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചത്.
55 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റർ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റർ സബീന. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള സിസ്റ്റർ, കോളേജ് പഠന കാലത്ത് ഇന്റർവേഴ്‌സിറ്റി മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അധ്യാപികയായ ശേഷം മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സിസ്റ്റർ സബീന വീണ്ടും ട്രാക്കിലെത്തിയത്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സിസ്റ്റർ ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുൻപ് ഒരു മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സബീനയെ ഹർഡിൽസ് ട്രാക്കിൽ വീണ്ടുമെത്തിച്ചത്. ഈ ആഗ്രഹം സഫലമായതിനൊപ്പം സുവർണ്ണ നേട്ടവും സ്വന്തമാക്കിയാണ് സിസ്റ്റർ കളം വിട്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement