എറണാകുളത്ത് മദ്യം കൈക്കൂലിയായി വാങ്ങിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Last Updated:

ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്ന് ഔട്ട്ലെറ്റിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് കൈക്കൂലിയായി മദ്യം വാങ്ങിയതിനാണ് നടപടി

പ്രതീകാത്മക ചിത്രംം
പ്രതീകാത്മക ചിത്രംം
എറണാകുളം പേട്ടയിൽ മദ്യം കൈക്കൂലിയായി വാങ്ങിയതിന് വിജിലൻസിന്റെ പിടിയിലായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ അന്വഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ഡിസംബർ 18 ആയിരുന്നു സംഭവം. എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്.പി എൻആർ ജയരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയതി ഇവരെ പിടികൂടിയത്.
പേട്ട എക്സൈസ് സി.ഐ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർ എച്ച് ഹരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ടു ലിറ്റർ വീതം മദ്യമാണ് ഉനൈസ് അഹമ്മദിന്റെയും സാബുവിന്റെയും പക്കൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ  ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്ന് ഔട്ട്ലെറ്റ് ലേക്ക് മദ്യം കൊണ്ടുപോകുന്നതിനാണ് മദ്യം കൈക്കൂലി ആയി ഇവർ വാങ്ങിയത്.
പരിശോധന സമയത്ത് ഹരീഷ് ഓഫീസിൽ ഇല്ലായിരുന്നു. എങ്കിലും ഇയാളും പങ്കാളിയാണെന്നുള്ള കണ്ടെത്തലിനിറെ അടിസ്ഥാനത്തിൽ ഹരീഷിനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എറണാകുളത്ത് മദ്യം കൈക്കൂലിയായി വാങ്ങിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement