advertisement

അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചു

Last Updated:

മൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്

News18
News18
കാസർ​ഗോഡ് അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചതായി പരാതി. നായന്മാർമൂല തൻബിയൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിനെതിരെയാണ് ഗുരുതര ആരോപണം.
അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് മൂന്ന് അധ്യാപകർ ചേർന്ന് കുട്ടിയുടെ മുഖത്തടിക്കുകയും കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തതായി റിപ്പോർട്ട്. സ്റ്റാഫ് റൂമിൽ വെച്ചാണ് കുട്ടി അതിക്രൂരമായ മർദനങ്ങൾക്കിരയായത്.
ക്ലാസ് മുറിയിൽ വച്ച് അധ്യാപികയെ പരിഹസിച്ചുവെന്നാണ് കുട്ടിക്കെതിരായ ആരോപണം. സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടിയെ മൂന്ന് അധ്യാപകർ ചേർന്ന് കൈകൊണ്ട് മുഖത്ത് അടിക്കുകയും ശരീരമാസകലം ചൂരൽ ഉപയോഗിച്ച് അടിച്ച് കോളറിൽ പൊക്കിയെടുത്ത് ബെഞ്ചിലേക്ക് എറിയുകയും ആയിരുന്നു.
ഭയന്നു വിറച്ച കുട്ടി മൂത്രമൊഴിച്ചിട്ടും മർദനം തുടർന്ന അധ്യാപകർ പിതാവിനെ ഉൾപ്പെടെ ചേർത്ത് അസഭ്യവും വിളിച്ചതായും റിപ്പോർട്ട്. പിതാവിനോട് പറയാതെ മുമ്പ് ഇതേ സ്കൂളിൽ പഠിച്ച കുട്ടിയുടെ സഹോദരൻ അധ്യാപകരെ വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കിയെങ്കിലും, ധാർഷ്ട്യത്തോടെ കേസ് കൊടുക്കാനായിരുന്നു മറുപടി.
advertisement
പിന്നീട് പിതാവ് ബന്ധപ്പെട്ടപ്പോഴും മറുപടി ആവർത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യാപികയെ പരിഹസിച്ചെന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ അധ്യാപകര്‍ സ്റ്റാഫ് റൂമിലിട്ട് മർദിച്ചു
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement