advertisement

കോവിഡ് പശ്ചാത്തലം പരിഗണിച്ച് അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു

Last Updated:

വിചാരണയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍  തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു.

കൊച്ചി: കോവിഡ് പശ്ചാത്തലം പരിഗണിച്ച്  അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കോവിഡ് പരിഗണിച്ച്  വിചാരണ നിര്‍ത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടുതലാണെന്നും താമസസൗകര്യം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകരും പ്രതികളും 65 വയസിനു മുകളില്‍ പ്രയുള്ളവരാണ്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുന്നതിലെ പ്രതിസന്ധിയാണ് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടിയത്.
You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]
എന്നാല്‍, വിചാരണയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍  തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിചാരണയ്ക്ക് ഹാജരാകാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. ഹര്‍ജി  ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പശ്ചാത്തലം പരിഗണിച്ച് അഭയ കേസ് വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement