advertisement

കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ ഈറ്റ് റൈറ്റ് വാക്കത്തോൺ

Last Updated:

'ഈറ്റ് റൈറ്റ് ഇന്ത്യ - ഫ്രീഡം ഫ്രം ഡിസീസസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്' എന്നതാണ് വാക്കത്തോണിൻ്റെ സന്ദേശം.

വാക്കത്തോൺ ഉദ്ഘാടനം ചെയ്യുന്നു
വാക്കത്തോൺ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈറ്റ് റൈറ്റ് വാക്കത്തോൺ ശ്രദ്ധേയമായി. ദേശീയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടമാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഈറ്റ് റൈറ്റ് വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തില്‍ 'ഈറ്റ് റൈറ്റ്' വാക്കത്തോൺ സംഘടിപ്പിച്ചു. കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ നടന്ന വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. 'ഈറ്റ് റൈറ്റ് ഇന്ത്യ - ഫ്രീഡം ഫ്രം ഡിസീസസ് ആന്‍ഡ് ദി ഫ്രീഡം ടു മേക്ക് ഹെല്‍ത്തിയര്‍ ഫുഡ് ചോയിസസ്' എന്നതാണ് വാക്കത്തോണിൻ്റെ സന്ദേശം.
ജില്ലയിലെ വിവിധ കോളേജുകളിലെ എൻ സി സി കേഡറ്റുകളും ശ്രീചിത്രാ പുവർഹോമിലെ കുട്ടികളും വാക്കത്തോണിൽ പങ്കെടുത്തു. തുടർന്ന് കനകക്കുന്നിൽ 'സേവ് ഫുഡ് ഷെയർ ഫുഡ്' എന്ന വിഷത്തിൽ തെരുവ് നാടകവും ഫ്ലാഷ് മോബും അരങ്ങേറി. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എൻ എസ് എസ് വോളണ്ടിയർമാരാണ് ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കവടിയാര്‍ പാർക്ക് മുതല്‍ കനകക്കുന്ന് കൊട്ടാരം വരെ ഈറ്റ് റൈറ്റ് വാക്കത്തോൺ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement