കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്

Last Updated:

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം.

തൊഴിൽമേളയിൽ നിന്ന്
തൊഴിൽമേളയിൽ നിന്ന്
തൊഴിലില്ലായ്മക്ക് ആശ്വാസമായി കാട്ടാക്കടയിൽ നടന്ന മെഗാ ജോബ് മേള സംഘാടകർക്ക് തിളക്കമാർന്ന വിജയം. ഒറ്റ ദിവസം കൊണ്ട് 433 പേർക്ക് ജോലി ലഭ്യമാക്കാനും 1200-ഓളം പേരെ സാധ്യത പട്ടികയിൽ (Shortlist) ഉൾപ്പെടുത്താനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. മറ്റു മേളകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു എന്ന മേന്മയും ഇവർക്ക് അവകാശപ്പെടാനുണ്ട്.
കാട്ടാക്കട എംഎൽഎ കൂടിയായ ഐ.ബി. സതീഷിൻ്റെ നേതൃത്വത്തിലുള്ള 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായാണ് ഈ മെഗാ തൊഴിൽമേള സംഘടിപ്പിച്ചത്. 68-ൽ അധികം മൾട്ടി നാഷണൽ കമ്പനികളും തദ്ദേശീയ കമ്പനികളുമാണ് മേളയിൽ പങ്കെടുത്തത്.
കാട്ടാക്കടയിലെ തൊഴിലന്വേഷകരായ യുവതി-യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലുകൾ കണ്ടെത്തുന്നതിനായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം. 'ഒന്നിച്ച് മുന്നേറാം' എന്ന മുദ്രാവാക്യമുയർത്തി കാട്ടാക്കടയിലെ യുവജനങ്ങൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്
Next Article
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement