കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്

Last Updated:

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം.

തൊഴിൽമേളയിൽ നിന്ന്
തൊഴിൽമേളയിൽ നിന്ന്
തൊഴിലില്ലായ്മക്ക് ആശ്വാസമായി കാട്ടാക്കടയിൽ നടന്ന മെഗാ ജോബ് മേള സംഘാടകർക്ക് തിളക്കമാർന്ന വിജയം. ഒറ്റ ദിവസം കൊണ്ട് 433 പേർക്ക് ജോലി ലഭ്യമാക്കാനും 1200-ഓളം പേരെ സാധ്യത പട്ടികയിൽ (Shortlist) ഉൾപ്പെടുത്താനും കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ. മറ്റു മേളകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ സാധിച്ചു എന്ന മേന്മയും ഇവർക്ക് അവകാശപ്പെടാനുണ്ട്.
കാട്ടാക്കട എംഎൽഎ കൂടിയായ ഐ.ബി. സതീഷിൻ്റെ നേതൃത്വത്തിലുള്ള 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായാണ് ഈ മെഗാ തൊഴിൽമേള സംഘടിപ്പിച്ചത്. 68-ൽ അധികം മൾട്ടി നാഷണൽ കമ്പനികളും തദ്ദേശീയ കമ്പനികളുമാണ് മേളയിൽ പങ്കെടുത്തത്.
കാട്ടാക്കടയിലെ തൊഴിലന്വേഷകരായ യുവതി-യുവാക്കൾക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലുകൾ കണ്ടെത്തുന്നതിനായി ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇതിലും ബൃഹത്തായ ഒരു തൊഴിൽ മേള അടുത്ത ജനുവരിയിൽ സംഘടിപ്പിക്കാനാണ് സംഘാടകരുടെ അടുത്ത ലക്ഷ്യം. 'ഒന്നിച്ച് മുന്നേറാം' എന്ന മുദ്രാവാക്യമുയർത്തി കാട്ടാക്കടയിലെ യുവജനങ്ങൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അവർ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാട്ടാക്കട മെഗാ ജോബ് മേള: ഒറ്റ ദിവസം ജോലി ലഭിച്ചത് 433 പേർക്ക്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement