തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്; മാറുന്ന ലയങ്ങളും പുതിയ പ്രതീക്ഷകളും

Last Updated:

തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവയെ പുതിയ രീതിയിൽ മാറ്റിപ്പണിയുന്ന ഒരു വലിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്.

ബോണക്കാടിലെ കാഴ്ചകൾ 
ബോണക്കാടിലെ കാഴ്ചകൾ 
തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്, ബ്രിട്ടീഷ് ഭരണത്തിൻ്റെ ശേഷിപ്പുകൾ പേറുന്ന തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട, മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഒരു കൊച്ചുഗ്രാമം. ദൃശ്യപരമായി മനോഹരമെങ്കിലും, ഈ ഗ്രാമത്തിൻ്റെ യഥാർത്ഥ ചിത്രം അടുത്തറിയുന്നവർക്ക് വേദന നൽകുന്ന ഒന്നായിരുന്നു – പട്ടിണിയുടെയും ദാരിദ്ര്യത്തിൻ്റെയും കെടുതികളനുഭവിച്ച തോട്ടം തൊഴിലാളികളുടെ ദൈന്യത നിറഞ്ഞ ജീവിതം. വർഷങ്ങളായി നിത്യവേതനക്കാരായ ഈ തൊഴിലാളികൾ ജീവിച്ചിരുന്ന, ഇടിഞ്ഞുപൊളിഞ്ഞതും വാസയോഗ്യമല്ലാത്തതുമായ ലയങ്ങൾ, മഴയെയും കാറ്റിനെയും ഭയന്ന് ദിനരാത്രങ്ങൾ തള്ളിനീക്കുന്ന അവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയായിരുന്നു.
എന്നാൽ, ബോണക്കാടിൻ്റെ ഈ ദുരിതചിത്രം മാറാൻ പോകുകയാണ്. തൊഴിലാളികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവയെ പുതിയ രീതിയിൽ മാറ്റിപ്പണിയുന്ന ഒരു വലിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. 4 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 186 കുടുംബങ്ങൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കും.
ഈ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 16-ന് നടക്കും. ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവാണ് ഉദ്ഘാടനം ചെയ്യുന്നത്. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൂടാതെ, ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാലും ബഹുമാനപ്പെട്ട ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി.ആർ. അനിലും വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
advertisement
ഈ പുതിയ മാറ്റം ബോണക്കാടിലെ തൊഴിലാളികളുടെ ജീവിതത്തിൽ ഒരു പുത്തൻ അധ്യായം കുറിക്കും. സുരക്ഷിതവും വാസയോഗ്യവുമായ വീടുകൾ എന്ന അവരുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ, മനോഹരമായ ഈ ഗ്രാമത്തിന് ഇനി ദൃശ്യഭംഗി മാത്രമല്ല, തൊഴിലാളികളുടെ സന്തോഷം കൂടിയാവും പറയാനുണ്ടാവുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
തിരുവനന്തപുരത്തിൻ്റെ സ്വന്തം ബോണക്കാട്; മാറുന്ന ലയങ്ങളും പുതിയ പ്രതീക്ഷകളും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement