Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന്  കെ. സുരേന്ദ്രൻ

Last Updated:

സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ മുഖ്യമന്ത്രിയും പറയുന്നു.

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ഉന്നത സിപിഎം നേതാക്കളുമായി ബന്ധമുള്ളതായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും സുരേന്ദ്രൻ.
സ്വപ്ന സുരേഷിനെ 2017 മുതൽ തന്നെ മുഖ്യമന്ത്രിക്കറിയാം. 2017 സെപ്തംബറിൽ ഷാർജ ഭരണാധികാരി കേരളത്തിൽ വന്നപ്പോൾ നൽകിയ വിരുന്നിലുൾപ്പെടെ സ്വപ്ന ങ്കെടുത്തിരുന്നെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ഐ ടി സെക്രട്ടറി ശിവശങ്കരനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. ശിവശങ്കരനെ പ്രിൻസിപ്പൽ സെക്രട്ടറി  സ്ഥാനത്ത് നിന്ന് മാറ്റാമെങ്കിൽ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മറ്റാൻ എന്താണ് തടസ്സമെന്ന് സുരേന്ദ്രൻ ചോദിച്ചു.  സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറഞ്ഞത് പോലെ മുഖ്യമന്ത്രിയും പറയുന്നു.
TRENDING:Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ [PHOTO]ഇന്ത്യക്ക് പിന്നാലെ അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ അമേരിക്കയിലും നിരോധിച്ചേക്കും [NEWS]
സ്വപ്ന സുരേഷ് ഐടി വകുപ്പിലെ ഉന്നത സ്ഥാനത്ത് വന്നത് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. സോളാർ കേസിൽ സരിത എസ് നായരെ അറിയില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതുപോലെത്തന്നെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
ലോക കേരളസഭയുടെ നടത്തിപ്പിലും സ്വപ്ന സുരേഷ് മുൻപന്തിയിലുണ്ടായിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായുള്ള അടുപ്പമാണ് സ്വപ്ന സുരേഷിനെ ലോക കേരളസഭയുടെ നടത്തിപ്പിലേക്ക് എത്തിച്ചത്. ഇതൊന്നും മുഖ്യമന്ത്രിക്ക്‌  അറിയാത്തതല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന്  കെ. സുരേന്ദ്രൻ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement