ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ

Last Updated:
കഴിഞ്ഞ ഒരു ദിവസമായി നാട് മുഴുവൻ മനമുരുകി നടത്തുന്ന പ്രാർത്ഥനകൾക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ആശ്വാസം പകരുന്ന വാർത്തകളാണ് സംഗീതജ്ഞൻ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും പറ്റി പുറത്തു വരുന്നത്. ശസ്ത്രക്രിയകൾക്ക് വിധേയരായ ഇരുവരും നേരിയ തോതിൽ പ്രതികരിച്ചു തുടങ്ങിയതായാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. തൽക്കാലം ഡോക്ടർമാരും നഴ്സുമാരും മാത്രമാണ് ഇവർക്കരികെ എത്തുന്നത്. ബാലഭാസ്കർ അടുത്ത 78 മണിക്കൂർ കൂടി നിരീക്ഷണത്തിലാണ്. 13 ദിവസം തീവ്ര പരിചരണത്തിൽ കഴിഞ്ഞേ മതിയാവൂ. ഭാര്യ ലക്ഷ്മിക്കിതു മൂന്നു ദിവസമാണ്.
തൃശ്ശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരവേയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയ പാതയിൽ പള്ളിപ്പുറത്തിനു സമീപം മരത്തിലിടിച്ചു ചൊവ്വാഴ്ച പുലർച്ചെ അപകടത്തിൽപ്പെടുന്നത്. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാർ നിശേഷം തകർന്നു. രക്ഷാ പ്രവർത്തകരും പോലീസും കുടുംബത്തെയും ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നര വയസ്സുകാരി മകൾ തേജസ്വിനിയെ രക്ഷിക്കാനായില്ല.
advertisement
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെയും ഭാര്യയേയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. മുൻ സീറ്റിലിരുന്ന ബാലഭാസ്‌കറിനായിരുന്നു പരിക്കുകളേറെയും. എത്രയും വേഗം സുഖം പ്രാപിക്കുന്നതും കാത്തു ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്കർ... പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാർത്തകൾ
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement