'SFIക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോ; കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ?'

Last Updated:
നവമാധ്യമങ്ങളിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടൽ ശോകമാണെന്ന വിമർശനം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എഴുത്തുകാരി കെ.ആർ മീര എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ വി.ടി ബൽറാം എം.എൽ.എയുടെ കമന്‍റിന് ലഭിച്ച സ്വീകാര്യതയാണ് ഇത്തരം വിമർശനങ്ങൾക്കിടയാക്കുന്നത്. പോസ്റ്റിട്ട മുഖ്യമന്ത്രിയ്ക്കും കെ.ആർ മീരയ്ക്കും ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ ലൈക്ക് ആണ് ബൽറാമിന്‍റെ കമന്‍റിന് ലഭിച്ചത്. ഇത് കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണെന്നതാണ് സൂചിപ്പിക്കുന്നത് എ ഹരിശങ്കർ കർത്ത പറയുന്നു. കേരളത്തിലെ 90 ശതമാനം കോളേജുകളിലും ജയിക്കുന്ന എസ്.എഫ്.ഐക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോയെന്നും ഹരിശങ്കർ കർത്ത ചോദിക്കുന്നു.
എ ഹരിശങ്കർ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്. മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 16K (27K - IIK) പിറകിലാണ്. ലോക്സഭാ ഇലക്ഷന്റെ സൈബർ ട്രയൽ റണ്ണാണ് ഇതൊക്കെ. സംഗതി ഈ നിലയ്ക്കാണെങ്കിൽ കമ്യൂണിസ്റ്റുകൾ സീനിൽ നിന്നും വാഷൗട്ടാവും.
വെറുതെ ഒരു കണക്കെടുത്താൽ, തൊണ്ണൂറ് ശതമാനം കോളേജുകളിലും ജയിച്ച് കയറുന്ന എസ്എഫ്ഐക്കാരുടെ ലൈക്ക് മാത്രം മതിയല്ലൊ മീരയെ മുന്നിലെത്തിക്കാൻ.
advertisement
പതിനാല് ജില്ലയിൽ നിന്നും വെറും പത്ത് കോളേജ് എടുത്താൽ മതി. അപ്പോൾ 140. ഓരൊ കോളേജിൽ നിന്നും വെറും ഇരുനൂറ് ലൈക്ക്. മെൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. വുമൻസ് ഹോസ്റ്റൽ നൂറ് ലൈക്ക്. 140 ഗുണം 200 എത്രയാണ്, 28K. അപ്പോൾ മീരയുടെ പോസ്റ്റ് ബൽറാമിന്റെ കമന്റിനേക്കാൾ 12K മുന്നിലെത്തും.
പക്ഷേ അത് സംഭവിക്കണമെങ്കിൽ ശ്യാം പുഷ്കരന്റെ പടം കണ്ട് ഡിസ്ട്രാക്ടഡായ് നടന്നാൽ പോരാ, സംഘടനാപരമായ അച്ചടക്കം വേണം. കോൺഗ്രസ് സംഘ് സൈബർ പോരാളികൾക്കതുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ നവ മാദ്ധ്യമ കമ്മറ്റിയൊക്കെ ശോകമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'SFIക്കാർ ലൈക്കടിച്ചാൽ മീരയെ മുന്നിലെത്തിക്കാമല്ലോ; കമ്മ്യൂണിസ്റ്റുകളുടെ നവമാധ്യമ കമ്മറ്റിയൊക്കെ ശോകമോ?'
Next Article
advertisement
സുഡാനിലെ ചോരപ്പുഴ: രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും ഉപഗ്രഹചിത്രങ്ങൾ പുറത്ത്
സുഡാനിലെ ചോരപ്പുഴ: രക്തച്ചൊരിച്ചിലിന്റെയും കൂട്ടക്കൊലയുടെയും ഉപഗ്രഹചിത്രങ്ങൾ പുറത്ത്
  • സുഡാനിലെ ആഭ്യന്തര യുദ്ധം 40,000 ആളുകളെ കൊല്ലുകയും 12 ദശലക്ഷം ആളുകളെ കുടിയിറക്കുകയും ചെയ്തു.

  • എൽ-ഫാഷറിൽ ആർ‌എസ്‌എഫ് സേനയുടെ ആക്രമണങ്ങൾ വ്യാപകമായ വധശിക്ഷകളും കൂട്ടക്കൊലകളും ഉണ്ടാക്കി.

  • 2025 സെപ്റ്റംബർ 19 ന് ആർ‌എസ്‌എഫ് ആക്രമിച്ച അൽ സഫിയ പള്ളിയിൽ ഡ്രോൺ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു.

View All
advertisement