advertisement

ആറ്റുകാൽ പൊങ്കാല അർപ്പിക്കാനെത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

Last Updated:

വെസ്റ്റ്ഹിൽ സ്വദേശിനി ദിനേശിന്റെ ഭാര്യ വിജിഷയാണ് മരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു

വിജിഷ
വിജിഷ
മാർച്ച് 3 ന് ആറ്റുകാൽ പൊങ്കാല (Attukal Pongal) അർപ്പിക്കാനെത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു. വെസ്റ്റ്ഹിൽ സ്വദേശിനി ദിനേശിന്റെ ഭാര്യ വിജിഷയാണ് മരിച്ചത്.
ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാർച്ച് 9 ന് രാവിലെ മരണം സ്ഥിരീകരിച്ചു.
ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് അപകടം
പൊങ്കാല ഇടുന്നതിനിടെ പൊള്ളലേറ്റ കേസുകൾ വേറെയും ഉണ്ടായിരുന്നു.
ചാക്കയിൽ പൊങ്കാല ചടങ്ങിനായി കത്തിച്ച അടുപ്പിൽ നിന്ന് സാരിക്ക് തീപിടിച്ചതിനെ തുടർന്ന് ഒരു ഭക്തയ്ക്ക് സാരിയിൽ നിന്നും 12% പൊള്ളലേറ്റു. പരിക്കേറ്റ കിളിമാനൂർ സ്വദേശിനിയായ സന്ധ്യയെ പിന്നീട് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ, ബേക്കറി ജംഗ്ഷൻ, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് തീപിടുത്തവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
advertisement
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് ഏകദേശം 40 കോളുകൾ ഇക്കുറി ലഭിച്ചിരുന്നു. ഇവയിൽ ഭൂരിഭാഗവും കടുത്ത ചൂട് കാരണം ഭക്തർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ടതാണ്.
Summary: A woman who had come to Thiruvananthapuram from Kozhikode to offer Attukal Pongala died while undergoing treatment for burns. The deceased is Dinesh's wife, Vijisha, a native of Westhill. She was undergoing treatment at the Medical College ICU. From there, she was shifted to a private hospital in Kozhikode. Her death was confirmed this morning
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ്റുകാൽ പൊങ്കാല അർപ്പിക്കാനെത്തി പൊള്ളലേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു
Next Article
advertisement
'സച്ചിൻ സാറിനെ നിരന്തരം വിളിക്കുമായിരുന്നു; അദ്ദഹത്തിന്റെ നിർദേശങ്ങൾ സഹായിച്ചു' സഞ്ജു സാംസൺ
'സച്ചിൻ സാറിനെ നിരന്തരം വിളിക്കുമായിരുന്നു; അദ്ദഹത്തിന്റെ നിർദേശങ്ങൾ സഹായിച്ചു' സഞ്ജു സാംസൺ 
  • സച്ചിൻ ടെൺഡുൽക്കറുടെ ഉപദേശങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഞ്ജുവിന് സഹായകമായി

  • മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങൾ ടൂർണമെന്റിലുടനീളം സഞ്ജുവിന് വലിയ പിന്തുണയായി

  • മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത് ഒരു സ്വപ്നംപോലെയാണെന്ന് സഞ്ജു സാംസൺ പറഞ്ഞു

View All
advertisement