വിദ്വേഷ പ്രസംഗത്തോട് വിട്ടുവീഴ്ച്ച വേണ്ട; പരാതി ലഭിച്ചില്ലെങ്കിലും നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം

Last Updated:

പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കാൻ ഉത്തരവ്

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. കോടതിയുടെ മുന്നിൽ വന്ന വിദ്വേഷ പ്രസംഗ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിർദേശം.
രാജ്യത്തിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണ് വിദ്വേഷ പ്രസംഗമെന്നും ഇത് രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്കും ജനങ്ങളുടെ അന്തസിനേയുമാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.
പൊതു ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും അത് കൈവിട്ട് പോകരുതെന്നും ഉത്തരവിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു.
advertisement
രാഷ്ട്രീയവും മതവും വേർപെടുകയും രാഷ്ട്രീയക്കാർ മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷത്തിൽ വിദ്വേഷ പ്രസംഗം അവസാനിക്കുമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Law/
വിദ്വേഷ പ്രസംഗത്തോട് വിട്ടുവീഴ്ച്ച വേണ്ട; പരാതി ലഭിച്ചില്ലെങ്കിലും നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം
Next Article
advertisement
നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ്
നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ്
  • എറണാകുളം സെഷൻസ് കോടതി നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളെ കുറ്റക്കാരെന്ന് വിധിച്ചു.

  • ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെവിട്ടു; കേസിൽ 3215 ദിവസത്തിന് ശേഷം വിധി പ്രസ്താവിച്ചു.

  • കുറ്റകൃത്യ ചരിത്രത്തിൽ അപൂർവമായ ഈ കേസിൽ അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു.

View All
advertisement