ഇന്റർഫേസ് /വാർത്ത /life / മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് ഗര്‍ഭാശയമുഖ കാൻസർ വരാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് ഗര്‍ഭാശയമുഖ കാൻസർ വരാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയുള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു

മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയുള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു

മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയുള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് ഗര്‍ഭാശയമുഖ കാൻസർ വരാനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനം ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ആസക്തി എന്നിവയുള്ള സ്ത്രീകൾക്ക് ഗർഭാശയ കാൻസറിനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു.

” ഗര്‍ഭാശയമുഖ കാൻസറിനെ പ്രതിരോധിക്കുന്നതിൽ വിജയിക്കണമെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യനമാണെന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകനായ കെജിയ ഹു പറയുന്നു. ഒരു സ്ത്രീയുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് (cervix) ഈ അർബുദം ഉണ്ടാകുന്നത്.

Also read- മനുഷ്യരുടെ വിയർപ്പിന്റെ ഗന്ധത്തിന് മാനസികാരോഗ്യ പ്രശ്നങ്ങളെ ഭേദമാക്കാനാകുമെന്ന് പഠനം

സെർവിക്കൽ കാൻസർ കേസുകളിൽ 99 ശതമാനവും ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്നതാണെന്നും ഹൈ റിസ്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ലോകാരോഗ്യ സംഘടന പറയുന്നു. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയ മുഖ കാൻസർ അഥവാ സെർവിക്കൽ കാൻസർ. 2018-ൽ, ലോകമെമ്പാടുമുള്ള 570,000 സ്ത്രീകൾക്ക് സെർവിക്കൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏകദേശം 311 000 സ്ത്രീകൾ ഈ രോഗം മൂലം മരിച്ചിട്ടുണ്ട്.

ഗർഭാശയമുഖ കാൻസറിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഗവേഷകർ ചൂണ്ടിക്കാട്ടി. 1940 നും 1995 നും ഇടയിൽ ജനിച്ച നാല് ദശലക്ഷത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങൾ, ന്യൂറോ സൈക്യാട്രിക് രോഗങ്ങൾ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയുള്ള സ്ത്രീകളെ ഇത്തരം രോഗങ്ങൾ ഇല്ലാത്തവരുമായി ഗവേഷകർ താരതമ്യം ചെയ്തു. ഈ രോഗം പിടിപെടാൻ സാധ്യതയുള്ള സ്ത്രീകൾ സ്ക്രീനിംഗ് പ്രോഗ്രാമുകളിൽ അപൂർവ്വമായേ പങ്കെടുക്കുന്നുള്ളൂ എന്ന കാര്യവും ഗവേഷകർ ചൂണ്ടിക്കാട്ടി.

Also read- Health Tips | സ്ത്രീകളിലെ കാൻസർ: ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം?

മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളിലാണ് ഏറ്റവും വലിയ അപകടസാധ്യതയെന്നും ഗഗേഷകർ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള സ്ത്രീകൾ പതിവായി ഗൈനക്കോളജിക്കൽ സ്ക്രീനിംഗിന് വിധേയരാകണമെന്നും ഇത് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഗർഭാശയമുഖ കാൻസറിന് കാരണമായേക്കാവുന്ന പുകവലി, ഹോർമോൺ ഗർഭനിരോധന മാർഗങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ തുടങ്ങിയവയെക്കുറിച്ചൊന്നും പഠനത്തിൽ പരാമർശിക്കുന്നില്ല.

ഗർഭാശയമുഖ കാൻസറിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ

  • ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ രക്തസ്രാവം കാണുന്നത്.
  • ആർത്തവവിരാമത്തിനു ശേഷം യോനിയിൽ രക്തസ്രാവം കാണുന്നത്.
  • സാധാരണയേക്കാൾ കഠിനമായതോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം, അല്ലെങ്കിൽ ആർത്തവങ്ങൾക്കിടയിൽ യോനിയിൽ രക്തസ്രാവം
  • യോനിയിൽ നിന്നും ദുർഗന്ധമുള്ളതോ രക്തം അടങ്ങിയതോ ആയ ഡിസ്ചാർജ്
  • ഇടുപ്പെല്ലിലെ വേദന

ഗർഭാശയമുഖ കാൻസറിന്റെ അടുത്ത സ്റ്റേജിലെ ലക്ഷണങ്ങൾ

  • മലബന്ധം അല്ലെങ്കിൽ മലാശയത്തിൽ നിന്നുള്ള രക്തസ്രാവം
  • മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുക, അല്ലെങ്കിൽ മൂത്രത്തിൽ രക്തം കാണുക
  • കഠിനമായ നടുവേദന
  • കാലുകളിൽ വീക്കം
  • അടിവയറ്റിലെ വേദന
  • അമിതമായ ക്ഷീണം

First published:

Tags: Cancer, Cancer awareness, Cervical Cancer, Health