സഹപാഠിയുടെ പിന്നാളിനോടനുബന്ധിച്ച് സ്‌കൂള്‍ കാലം മുതലുള്ള ഓര്‍മകള്‍ നായര്‍ ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നായരുടെ കുറിപ്പിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ മോഡല്‍ സ്‌കൂളിലും പിന്നീട് എംജി കോളജിലുമാണ് മോഹൻലാലും നായരും പഠിച്ചത്. ഒരേ ക്ലാസിലായിരുന്നെങ്കിലും രണ്ട് ഡിവിഷനുകളിലായിരുന്നു ഇരുവരുടെയും പഠനം. എന്നാൽ ക്രിക്കറ്റ് ഗ്രൗണ്ടിലും നാടകക്കളരിയിലുമൊക്കെ ഇരുവരും ഒന്നിച്ചായിരുന്നെന്ന് നായർ ഓർത്തെടുക്കുന്നു.
TRENDING:Happy Birthday Mohanlal | നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ [NEWS]Happy Birthday Mohanlal:Super Dialogues ‘എന്റെ റോൾ; അത് മറ്റാർക്കും പറ്റില്ല, അതെല്ലാവർക്കും അറിയാം’ [VIDEO]
''കാരവന്‍ എന്നായിരുന്നു അന്ന് ഞാന്‍ ക്യാപ്റ്റനായ ക്രിക്കറ്റ് ടീമിന്റെ പേര്. ലാലുവും സംവിധായകന്‍ പ്രിയദര്‍ശനും പൂജപ്പുര ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളും. സൗഹൃദവലയത്തില്‍പ്പെട്ട നടന്‍ മണിയന്‍പിള്ള രാജു, നന്ദു, ഗായകരായ എം.ജി.ശ്രീകുമാര്‍, ജി.വേണുഗോപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, ബിസിസി അംഗമായ എസ്.കെ.നായര്‍, കേരളാ സെലിബ്രിറ്റി ക്രിക്കറ്റ് ടീം മാനേജറായ ചന്ദ്രസേനന്‍ തുടങ്ങിയവരെല്ലാം തന്നെ ക്രിക്കറ്റ് പ്രേമികളായിരുന്നു. എന്നാല്‍, ലാലുവിന് ക്രിക്കറ്റിനേക്കാളും അഭിനിവേശം നാടകത്തോടും. പ്രിയദര്‍ശനാണെങ്കില്‍ ക്രിക്കറ്റില്‍ മുഴുകിയും നടന്നു. ഒരിക്കല്‍ കളിക്കുമ്പോള്‍ ഹനീഫ എന്ന സുഹൃത്ത് എറിഞ്ഞ പന്ത് കൊണ്ടാണ് പ്രിയന്റെ ഒരു കണ്ണിന് തകരാറ് പറ്റിയത്. 1975ല്‍ ഞങ്ങള്‍ എസ്എസ്എല്‍സി കഴിഞ്ഞു. ക്രിക്കറ്റിനോടൊപ്പം എല്ലാവര്‍ക്കും നാടകത്തോടും ഇഷ്ടമായിരുന്നു''- നായർ പറയുന്നു.

എം.ജി കോളജിൽ നായര്‍ ബിഎ ഇക്കണോമിക്‌സും മോഹന്‍ലാല്‍ ബികോമുമായിരുന്നു പഠിച്ചത്. മോഹൻലാൽ സിനിമയിലേക്ക് ചേക്കേറിയ കാലത്ത് പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ നായർ ജേർണലിസ്റ്റാകാൻ മുംബെയിലേക്ക് വണ്ടികയറി.
ഇക്കാലങ്ങളിലെല്ലാെ സുരേഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം ഓർക്കുന്നു. സുരേഷ് കുമാറാണ് ലാല്‍ എന്ന നടനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചതെന്നും നായർ പറയുന്നു.
