ലൈവ് റിപ്പോർട്ടിംഗിനിടെ അപരിചിതന്റെ ചുംബനം; മനോധൈര്യം കൈവിടാതെ മാധ്യമ പ്രവർത്തക; ശരിയല്ലെന്ന് താക്കീത്

Last Updated:

അതേസമയം റിപ്പോർട്ടിംഗിന് തടസം വരാതെ മാധ്യമ പ്രവർത്തക സാഹചര്യം കൈകാര്യം ചെയ്തു.

ലൂയിസ് വില്ലെ: സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെ വനിതാ മാധ്യമ പ്രവർത്തകയെ യുവാവ് ചുംബിച്ചു. ലൂയിസ് വില്ലെയിലെ സംഗീത പരിപാടിയുടെ ലൈവ് റിപ്പോർട്ടിംഗിനിടെയാണ് സംഭവം. വേവ്3 റിപ്പോർട്ടർ സാറ റിവെസ്റ്റിനെയാണ് അപരിചിതനായ യുവാവ് ചുംബിച്ചത്.
അതേസമയം റിപ്പോർട്ടിംഗിന് തടസം വരാതെ മാധ്യമ പ്രവർത്തക സാഹചര്യം കൈകാര്യം ചെയ്തു. ഇത് ശരിയല്ലെന്ന് ശക്തമായ താക്കീത് നൽകിയ സാറ സംഭവത്തിൽ പരാതി നൽകുകയും ചെയ്തു. എറിക് ഗുഡ്മാൻ എന്നയാളാണ് സാറയെ ചുംബിച്ചത്. ഇയാൾക്ക് മൂന്നു മാസം ജയിൽ ശിക്ഷയും 250 ഡോളർ വരെ പിഴയും ലഭിച്ചേക്കുമെന്നാണ് സൂചന.
റിപ്പോർട്ടിംഗിനിടെ എറിക് പിന്നിൽ നിൽക്കുകയായിരുന്നു. ഇതിനിടെ മറ്റൊരാൾ മുന്നിലൂടെ ഓടുകയും ചെയ്തു. ഇതിനെ കളിയായി കണ്ട് സാറ റിപ്പോർട്ടിംഗ് തുടർന്നു. ഇതിനിടെ എറിക് സാറയെ ചുംബിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ സാറ ശ്രമിക്കുന്നതും ലൈവിൽ കാണാം.
advertisement
സംഭവത്തിനു പിന്നാലെ സാറ സമ്മർദത്തിലായെങ്കിലും റിപ്പോർട്ടിംഗ് തുടർന്നു. ഇതിനിടെയാണ് ഇത് ശരിയല്ലെന്ന ശക്തമായ താക്കീത് നൽകിയത്. പൊലീസിൽ പരാതി നൽകാൻ അവതാരകൻ സാറയോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം സംഭവത്തിൽ എറിക് സാറയോട് ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്.
advertisement
നിങ്ങളുടെ മൂന്ന് സെക്കന്റ് നേരത്തെ പ്രശസ്തി ഇതാ എന്നു കുറിച്ചു കൊണ്ട് സാറ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
ലൈവ് റിപ്പോർട്ടിംഗിനിടെ അപരിചിതന്റെ ചുംബനം; മനോധൈര്യം കൈവിടാതെ മാധ്യമ പ്രവർത്തക; ശരിയല്ലെന്ന് താക്കീത്
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement