advertisement

ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി

Last Updated:

ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമാണ് ശിവാംഗി.

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിത പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി. കൊച്ചി ദക്ഷിണ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ കെ കെ ചൗള ശിവാംഗിയ്ക്ക് വിംഗ്സ് കൈമാറി. ചരിത്ര നിമിഷമാണ് ഇന്ത്യൻ നേവിയ്ക്ക്.
ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയാണ് ശിവാംഗി. അച്ഛനും അമ്മയും നേവിയുമായി ബന്ധമുള്ളവർ. വിശാഖപട്ടണത്ത് ഇന്ത്യൻ നേവിയിൽ കമാൻഡറാണ് അച്ഛൻ ഗ്യാൻ സ്വരൂപ്. നേവി സ്കൂളിൽ അധ്യാപികയാണ് അമ്മ കൽപ്പന. ഇതാണ് ശിവാംഗിയെയും നേവിയിലേക്ക് എത്തിക്കുന്നത്. എംടെക് പഠനം ഉപേക്ഷിച്ചാണ് ശിവാംഗി നേവിയിലേക്ക് എത്തുന്നത്.
ഏഴിമല നേവൽ അക്കാദമിയിലെ ആദ്യ വനിത ബാച്ചിലെ അംഗമാണ് ശിവാംഗി. കൊച്ചി നേവൽ ബേസിൽ 6 മാസം പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇനി ഹൈദരാബാദിലെ ദിഡിഗൽ എയർഫോഴ്‌സ് അക്കാദമിയിലാണ് തുടർ പരിശീലനം.
advertisement
വിംഗ്സ് ബാഡ്ജ് ലഭിച്ചതോടെ ഡോർനിയർ വിമാനങ്ങൾ പറത്താനാവും. ശിവാംഗിയുടെ ബാച്ചിലുള്ള ശുഭാംഗി, ദിവ്യ എന്നിവർ ഡിസംബർ 21-ന് പരിശീലനം പൂർത്തിയാക്കും. ആദ്യ വനിതാ ഓഫീസേഴ്സ് ആയി ആസ്ത ഷേഗൽ, രൂപ എ, ശക്തിമയ എസ് എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്.
നേവിയുടെ ആദ്യ വനിത പൈലറ്റായതിൽ അഭിമാനമുണ്ടെന്ന് ശിവാംഗി പറഞ്ഞു. പരിശീലനത്തിലുടനീളം ശിവാംഗി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് വൈസ് അഡ്മിറൽ കെ കെ ചൗളയും പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യൻ നാവിക സേനയ്ക്ക് ആദ്യ വനിത പൈലറ്റ്; ചരിത്രം കുറിച്ച് ശിവാംഗി
Next Article
advertisement
യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
യുദ്ധത്തിനിടെ ഇറാനിൽ ഇന്റർനെറ്റ് നിരോധനം; 99 ശതമാനം ആളുകൾക്കും ഇന്റർനെറ്റില്ല
  • ഇറാനിൽ യുദ്ധത്തിനിടെ 99 ശതമാനം ആളുകൾക്ക് ഇന്റർനെറ്റ് ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു

  • വിവര കൈമാറ്റം, ആശയവിനിമയം, ജീവൻരക്ഷാ വിവരങ്ങൾ എന്നിവയിൽ വലിയ തടസ്സം നേരിടുന്നു

  • സാറ്റലൈറ്റ് ഇന്റർനെറ്റ്, റേഡിയോ, ലാൻഡ്‌ലൈൻ തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ട്

View All
advertisement