ഇന്ത്യയിൽ ഫിൻടെക്ക് സംരംഭങ്ങൾ വളരുന്നു; 2023 ൽ ഉറ്റുനോക്കേണ്ട അഞ്ച് കമ്പനികൾ

Last Updated:

ഈ മേഖലയിൽ 2023-ൽ പുതിയ വളർച്ചാ ഘട്ടത്തിലേക്കു പ്രവേശിക്കുന്ന അഞ്ച് കമ്പനികളെക്കുറിച്ച്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പുതിയൊരു വർഷത്തിലേക്ക് നാം കാലെടുത്തു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രം​ഗത്തും വലിയ മാറ്റങ്ങൾ പ്രകടമാകാൻ പോകുന്ന വർഷമാണിത്. അതിലൊന്നാണ് ഫിൻടെക്ക് (Fintech) കമ്പനികളുടെ വളർച്ച. ഫിനാൻഷ്യൽ ടെക്നോളജി (Financial Technology) എന്നതിന്റെ ചുരുക്ക രൂപമാണ് ഫിൻടെക്ക്. പേര് പോലെ തന്നെ പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനികളാണിവ. ബാങ്കിങ്ങിന് പുറമേ, നിക്ഷേപങ്ങൾ നടത്താനും, ചെറിയ ലോണുകൾ എടുക്കാനും, ഇൻഷുറൻസുകൾ ലഭ്യമാക്കാനും മറ്റുമായി ഒരുപാട് ഫിൻടെക്ക് കമ്പനികൾ നിലവിലുണ്ട്.
ഈ മേഖലയിൽ 2023-ൽ പുതിയ വളർച്ചാ ഘട്ടത്തിലേക്കു പ്രവേശിക്കുന്ന അഞ്ച് കമ്പനികളെക്കുറിച്ചാണ് താഴെ പറയുന്നത്.
1. എം സ്വൈപ് (Mswip)
11 വർഷങ്ങൾക്ക് മുൻപാണ് എം സ്വൈപ് ടെക്നോളജീസ് പ്രവർത്തനം ആരംഭിച്ചത്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളിലാണ് എംഎസ്വൈപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ഒരു ദശലക്ഷം വ്യാപാരികൾ എം സ്വൈപ്പിന്റെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളെ ആശ്രയിക്കുന്നതായി കമ്പനി സിഇഒ കേതൻ പട്ടേൽ ഫോബ്സ് ഇന്ത്യയോട് പറഞ്ഞു. വ്യാപാരികൾക്ക് പണമിടപാടുകളെക്കുറിച്ചുള്ള വോയ്സ് നോട്ടിഫിക്കേഷൻ ലഭ്യമാക്കുന്ന Mswipe Boombox എന്ന സ്വന്തം സൗണ്ട്‌ബോക്‌സും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ വർഷം കമ്പനിയുടെ വരുമാനം 70 ശതമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേതൻ പട്ടേൽ പറഞ്ഞു.
advertisement
“ഞങ്ങളെ ആശ്രയിക്കുന്ന വ്യാപാരികളുടെ ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം” പട്ടേൽ പറഞ്ഞു. വ്യാപാരികൾക്ക് കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കാനും ഡൈനാമിക് ക്യുആർ കോഡുകൾ സൃഷ്‌ടിക്കാനും സാധിക്കുന്ന തരത്തിലുള്ള ‘ദുക്കാൻ കാ ഫോൺ’ എന്ന ഓൾ-ഇൻ-വൺ മൊബൈൽ ഫോൺ വിപണിയിലെത്തിക്കാനും എം സ്വൈപ് ആലോചിക്കുന്നുണ്ട്. 8,000 രൂപ ആയിരിക്കും ഇതിന്റെ വില. ചെറിയ പട്ടണങ്ങളിലെ കടകൾ സന്ദർശിച്ചപ്പോളാണ് ഈ ആശയം മനസിൽ തോന്നിയതെന്നും പട്ടേൽ പറയുന്നു. അവിടങ്ങളിൽ കടയുടമകൾ സാധാരണയായി, ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകാറുണ്ട്. ആ സമയത്ത് ഒരു സഹായി അവിടെ ഉണ്ടാകും. ഇയാൾക്ക് ക്യുആർ-കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ എങ്ങനെ സ്വീകരിക്കണമെന്ന് അറിയണമെന്നില്ല. ഈ ഫോൺ അതിനെല്ലാമുള്ള ഉത്തരമാകുമെന്നും പട്ടേൽ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ, ചെറുകിട വ്യാപാരികളെ കേന്ദ്രീകരിച്ചുള്ള ഒരു ഡിജിറ്റൽ ബാങ്കായി എംഎസ്വൈപ്പ് മാറുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
advertisement
2. ആക്സിയോ (Axio)
ബാ​​ഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആക്സിയോ ഒരു നോൺ-ബാങ്കിംഗ് വായ്പാ ദാതാവാണ്. കൃത്യമായ മാനദണ്ഡങ്ങളുടെയും യോഗ്യതയുടെ അടിസ്ഥാനത്തിൽ വേ​ഗത്തിൽ വായ്പ ലഭ്യമാക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. 6 ദശലക്ഷം ഉപഭോക്താക്കളാണ് നിലവിൽ കമ്പനിക്ക് ഉള്ളത്. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വന്നു കൊണ്ടേയിരിക്കുന്നു. ഈ സാമ്പത്തിക വർഷം 8 ദശലക്ഷം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
നിലവിൽ ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ യുപിഐ ഉപയോഗിക്കുന്ന 250 ദശലക്ഷത്തിലധികം ആളുകളുണ്ട്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം ഏകദേശം 30 ദശലക്ഷമാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, ഓൺലൈൻ ഷോപ്പിങ്ങ് നടത്തുന്നവരുടെ എണ്ണം 250 ദശലക്ഷമോ അതിൽ കൂടുതലോ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉടമകളുടെ എണ്ണം 60 ദശലക്ഷത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ ഇല്ലാത്ത, എന്നാൽ അവരുടെ ഷോപ്പിങ്ങ് നടത്താൻ പണം ആവശ്യമുള്ള 200 ദശലക്ഷത്തോളം ഡിജിറ്റൽ ഉപയോക്താക്കളെയാണ് ആക്സിയോ ഈ വർഷം ലക്ഷ്യം വെയ്ക്കുന്നത്.
advertisement
3. ലെൻട്ര (Lentra)
ബാങ്കിങ്ങ് രം​ഗത്ത് നിരവധി വർഷത്തെ അനുഭവ സമ്പത്തുള്ള ഡി വെങ്കിടേഷ് ആണ് പൂനെ ആസ്ഥാനമായുള്ള ഫിൻടെക്ക് കമ്പനിയായ ലെൻട്ര സ്ഥാപിച്ചത്. ലോൺ ഒറിജിൻ, വായ്പ അപേക്ഷകൾ പ്രോസസ് ചെയ്യൽ, ലോൺ മാനേജ്‌മെന്റ്, കാമ്പെയ്‌ൻ മാനേജ്‌മെന്റ്, റിപ്പോർട്ടുകൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ 50-ലധികം ബാങ്കിംഗ് പങ്കാളികളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.
നിലവിൽ 800 ജീവനക്കാരുള്ള കമ്പനിക്ക് 2024 സാമ്പത്തിക വർഷത്തിൽ 100 ​​മില്യൺ ഡോളർ വരുമാനം നേടാനാകുമെന്ന് ഡി വെങ്കിടേഷ് പറയുന്നു. 2026 ൽ 250 മില്യൺ ഡോളർ വരുമാനമാണ് ലെൻട്രയുടെ ലക്ഷ്യം.
advertisement
അടുത്ത വർഷം മാർച്ചോടെ ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
4. സാഗിൾ (Zaggle)
2011 ല്‍ സ്ഥാപിതമായ കമ്പനി ബിസിനസ് -ടു-ബിസിനസ്-ടു-കസ്റ്റമര്‍ (B2B2C) സെഗ്മന്റിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ നികുതി ആനുകൂല്യങ്ങള്‍, ബജറ്റ് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍, റിവാര്‍ഡുകള്‍, മറ്റ് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി ഡിജിറ്റലൈസ്ഡ് സൊല്യൂഷൻ നൽകുന്ന കമ്പനിയാണിത്. കഴിഞ്ഞ വർഷം, ഏകദേശം 372 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. “ഈ വർഷം ഞങ്ങൾ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കും,” എന്ന് സിഇഒ അവിനാഷ് ഗോഡ്ഖിണ്ടി ഫോബ്സിനോട് പറഞ്ഞു. മൂന്ന് വർഷമായി കമ്പനി ലാഭത്തിലാണ്. ഇൻഫോസിസ്, പെർസിസ്റ്റന്റ് സിസ്റ്റംസ്, മൈക്രോസോഫ്റ്റ്, വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികൾ എന്നിവയെല്ലാം കമ്പനിയുടെ പ്രമുഖ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. സാഗിളിന്റെ സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും മൊബൈൽ ആപ്പും ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ലഭ്യമാണ്. കൂടുതൽ ഭാഷകൾ ചേർക്കാനാകുമെന്നാണ് ഗോഡ്ഖിണ്ടി പ്രതീക്ഷിക്കുന്നത്.
advertisement
”ആർക്ക് പണം നൽകണം, എത്ര പണം നൽകണം, എപ്പോൾ നൽകണം, എവിടെ നൽകണം എന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നവരുണ്ട്. അക്കൗണ്ട് സെക്ഷനിൽ ഉള്ളവരല്ല ആ തീരുമാനങ്ങൾ എടുക്കുന്നത്. അക്കൗണ്ട് സെക്ഷനിൽ ഉള്ളവർ അത് നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾക്ക് ഞങ്ങൾ പരിഹരിക്കുന്ന നിർദേശിക്കുന്നു”, അവിനാഷ് ഗോഡ്ഖിണ്ടി കൂട്ടിച്ചേർത്തു.
5. റേസർപേ (Razorpay)
ബിസിനസ് പേയ്മെന്റ് പ്ലാറ്റ്ഫോമായ റേസർപേ 2014 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 160 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,192.6 കോടി രൂപ) ഫണ്ട് സമാഹരിച്ചതായി റേസര്‍പേ അടുത്തിടെ അറിയിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി ബിസിനസുകാര്‍ക്കായി ഓട്ടോമേറ്റഡ് പേയ്മെന്‍റ് സംവിധാനവും ബിസിനസ് ബാങ്കിംഗ് പരിഹാരങ്ങളും നൽകുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ച കമ്പനി യൂണികോണ്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
2021 ഡിസംബറിൽ, കമ്പനിയുടെ സ്വകാര്യ മൂലധനം 7.5 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായും റേസർപേ മാറിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ ഫിൻടെക്ക് സംരംഭങ്ങൾ വളരുന്നു; 2023 ൽ ഉറ്റുനോക്കേണ്ട അഞ്ച് കമ്പനികൾ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement