advertisement

മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

Last Updated:

പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് എന്ന ബസിലെ ഡ്രൈവറാണ് ഈ മരണക്കളി നടത്തിയത്

പാലക്കാട്: യാത്രക്കാരുടെ ജീവന് പുല്ലുവില കൽപ്പിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ബസ് ഡ്രൈവർ. പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. ഡ്രൈവറായ ആലത്തൂർ സ്വദേശി രാജീവിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാഷണിലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷിനിലാണ് RTOക്ക് പരാതി നൽകിയത്. നാളെ പാലക്കാട് ഓഫീസിലെത്തി വിശദീകരണം നൽകണം എന്നാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു.
BEST PERFORMING STORIES:ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു; തീരുമാനമെടുത്തത് അച്ഛന്റെ 75ാം ജന്മ വാർഷികത്തിൽ [NEWS]റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ പത്തനംതിട്ട ജില്ലാ കളക്ടർ ശാസിച്ചതെന്തിന്? [NEWS]കൊറോണയ്ക്കെതിരെ മരണവീട്ടിലും ജാഗ്രത; കോട്ടയത്ത് നിന്നും ഒരു മാതൃക [NEWS]
അവിനാശി അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കാഴ്ച. മനുഷ്യ ജീവന് പുല്ലുവില കല്പിച്ചാണ് ഡ്രൈവർ മൊബൈലിൽ നോക്കി ബസോടിക്കുന്നത്. പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് എന്ന ബസിലെ ഡ്രൈവറാണ് ഈ മരണക്കളി നടത്തിയത്.
advertisement
പാലക്കാട് മണപ്പുള്ളിക്കാവ് മുതൽ ആലത്തൂരിലെ ചിതലി വരെ പത്തു കിലോ മീറ്ററോളം സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. നാല്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
അപകടങ്ങൾ പതിവായ ദേശീയപാതയിൽ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ബസോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി വേണമന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.​
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
Next Article
advertisement
'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല': ഫിനാൻസ് ഉടമ രാജു
'ആന്റോ ആന്റണി വായ്പയായി എടുത്തത് 2 കോടി;തിരികെ നൽകിയത് 20 ലക്ഷം മാത്രം;തന്ത്രിയ്ക്ക് നിക്ഷേപമില്ല':ഫിനാൻസ് ഉടമ രാജു
  • ആന്റോ ആന്റണി എംപിക്ക് 2 കോടി രൂപ വായ്പയായി നൽകിയതിൽ 20 ലക്ഷം മാത്രം തിരികെ ലഭിച്ചു

  • തന്ത്രിയുമായോ കുടുംബത്തുമായോ യാതൊരു പരിചയവുമില്ലെന്നും നിക്ഷേപം നടന്നിട്ടില്ലെന്നും രാജു പറഞ്ഞു

  • കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കിലും ആരോപണങ്ങൾ ബോധപൂർവ്വം ഉന്നയിച്ചതാണെന്ന് രാജു

View All
advertisement