നെയ്യാറിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടിയത് 10 കി.മീ അകലെ നിന്ന്

Last Updated:
തിരുവനന്തപുരം: കള്ളിക്കാട് മൈലക്കര പാലത്തിൽ നിന്നു ഞായറാഴ്ച വൈകിട്ട് നെയ്യാറിൽ വീണ തേവൻകോട് സ്വദേശി ദിവ്യയുടെ മൃതദേഹം സംഭവസ്ഥലത്തിന് 10 കിലോമീറ്റർ അകലെ നിന്നും ഫയർഫോഴ്സ് കണ്ടെടുത്തു. തേവൻകോട് സ്വദേശി ശിവൻകുട്ടി- രമ ദമ്പതികളുടെ മകളും മഞ്ഞാലുമൂട് ശ്രീനാരായണ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിനിയുമാണ്.
ഞായറാഴ്ച വൈകിട്ട് ഫോണിൽ സംസാരിച്ചു നിന്ന ദിവ്യ പെട്ടെന്ന് മൊബൈൽ ഫോണും വാച്ചും കൈയിലുണ്ടായിരുന്ന പണവും പൊതിഞ്ഞു പാലത്തിന് സമീപം വച്ചശേഷം ആറ്റിലേക്കു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഗ്നിശമന സേനയുടെയും നെയ്യാർഡാം പൊലീസിന്റെയും നേതൃത്വത്തിൽ തുടങ്ങിയ തിരച്ചിലിൽ ചെങ്കൽചൂളയിൽ നിന്നെത്തിയ പത്ത് അംഗ സ്കൂബാ ടീമും പങ്കെടുത്തിരുന്നു. ഡാമിലെ ഷട്ടറുകൾ ഉയർത്തിയിരുന്നതിനാൽ ആറ്റിൽ ഒഴുക്ക് ശക്തമായിരുന്നു
തിങ്കളാഴ്ച വൃഷ്ടി പ്രദേശത്തു മഴയുണ്ടായിരുന്നതിനാൽ സംഭരണിയിലേക്കു നീരൊഴുക്കുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഷട്ടറുകൾ കൂടുതൽ സമയം അടയ്ക്കുക അസാധ്യമായിരുന്നു. ചൊവ്വാഴ്ച വീണ്ടും നടത്തിയ തിരച്ചിലിനിടെയാണ് പത്ത് കിലോമീറ്റർ അകലെ കുരുതംകോട് മൂന്നാറ്റ് മുക്കിൽ നിന്ന് മൃതദേഹം ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നെയ്യാറിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടിയത് 10 കി.മീ അകലെ നിന്ന്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement