മാലിന്യ സംസ്കരണ പ്ലാന്റ്: പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് സമരക്കാർ വളഞ്ഞു

Last Updated:
തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരം ശക്തമായി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടിയതിന് പകരമായി പാലോട് പെരിങ്ങമ്മലയില്‍ പുതിയ പ്ലാന്റ് തുറക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്ലാന്റിനെതിരെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ നിരത്തിലിറങ്ങി. പദ്ധതി പ്രദേശത്ത് നിന്ന് ആറ് കിലോമീറ്റര്‍ കാല്‍നടയായി എത്തിയ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
വിളപ്പില്‍ശാല സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും സമരത്തിന് പിന്തുണയുമായി എത്തി
പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഏറെക്കുറെ ഉപേക്ഷിച്ചതിന് പിന്നാലെയാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തദ്ദേശഭരണ വകുപ്പിന്റെ നീക്കം. പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് ഐ.എം.എയുടെ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചത്. പ്ലാന്റ് സ്ഥാപിച്ചാല്‍ മൂന്നു താലൂക്കുകളിലായുള്ള 30ലധികം കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പദ്ധതിപ്രദേശത്തെ സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാലിന്യ സംസ്കരണ പ്ലാന്റ്: പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് സമരക്കാർ വളഞ്ഞു
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement