advertisement

മാലിന്യ സംസ്കരണ പ്ലാന്റ്: പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് സമരക്കാർ വളഞ്ഞു

Last Updated:
തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരം ശക്തമായി. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടിയതിന് പകരമായി പാലോട് പെരിങ്ങമ്മലയില്‍ പുതിയ പ്ലാന്റ് തുറക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്ലാന്റിനെതിരെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ നിരത്തിലിറങ്ങി. പദ്ധതി പ്രദേശത്ത് നിന്ന് ആറ് കിലോമീറ്റര്‍ കാല്‍നടയായി എത്തിയ സമരക്കാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
വിളപ്പില്‍ശാല സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും സമരത്തിന് പിന്തുണയുമായി എത്തി
പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഏറെക്കുറെ ഉപേക്ഷിച്ചതിന് പിന്നാലെയാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തദ്ദേശഭരണ വകുപ്പിന്റെ നീക്കം. പരിസ്ഥിതി ലോല പ്രദേശമായതിനാലാണ് ഐ.എം.എയുടെ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചത്. പ്ലാന്റ് സ്ഥാപിച്ചാല്‍ മൂന്നു താലൂക്കുകളിലായുള്ള 30ലധികം കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. പദ്ധതിപ്രദേശത്തെ സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാലിന്യ സംസ്കരണ പ്ലാന്റ്: പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസ് സമരക്കാർ വളഞ്ഞു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement