'നമിക്കുന്നു നിങ്ങളെ' കാല്‍മുട്ടു തകര്‍ന്ന് ചോരയൊലിച്ചിട്ടും ആരോടും ഒരുവാക്കു പറയാതെ പോരാടി വാട്‌സണ്‍

Last Updated:

ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്സണ്‍ ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നു

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കലാശപോരാട്ടത്തില്‍ അവസാന നിമിഷം വരെ വിജയ സാധ്യതകള്‍ മാറിമറിയുകയായിരുന്നു. വാട്‌സണും ബ്രാവോയും കൂടി ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോള്‍ ബ്രാവോയെ വീഴ്ത്തി മുംബൈ മത്സരത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. എന്നാല്‍ വാട്‌സണെന്ന ഒറ്റായാള്‍ പോരാളി 59 പന്തില്‍ 80 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ മുംബൈയ്ക്ക് ജയം സ്വപ്‌നം കാണാനും കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ വാട്‌സണെയും വീഴ്ത്തി അവസാന പന്തില്‍ ശര്‍ദുല്‍ താക്കൂറിനെയും പുറത്താക്കി മുംബൈ ജയം സ്വന്തമാക്കിയപ്പോള്‍ വാട്‌സണിന്റെ പോരാട്ടം വെറുതെയാവുകയായിരുന്നു. എന്നാല്‍ മത്സരത്തിലെ അസാമാന്യ പോരാട്ടത്തിന്റെ പേരില്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടുകയാണ് ഷെയ്ന്‍ വാട്‌സണ്‍. 80 റണ്‍സുമായി അവസാന നിമിഷം വരെ പൊരുതിയതല്ല മറിച്ച് മത്സരത്തിനിടെ പരുക്കേറ്റിട്ടും ചോരയൊലിക്കുന്ന കാലുമായി ബാറ്റിങ് തുടര്‍ന്നതാണ് വാട്‌സണെ വാര്‍ത്തകളില്‍ നിറക്കുന്നത്.
Also Read:  'മാറ്റങ്ങള്‍ വേണം' ഒടുവില്‍ ചെന്നൈ പരിശീലകനും പറഞ്ഞു വയസന്‍ പടയുമായി മുന്നോട്ടു പോകാനാകില്ല
മത്സരത്തിനു പിന്നാലെ വാട്‌സന്റെ സഹതാരം ഹര്‍ഭജന്‍ സിങ്ങാണ് ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്ന വാര്‍ത്ത പുറത്തുവിട്ടത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്‌സന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. എന്നാല്‍ സഹതാരങ്ങളോട് വരെ ഇക്കാര്യം പങ്കുവെക്കാതെയാണ് താരം ബാറ്റിങ് തുടര്‍ന്നത്.
advertisement
'ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ വാട്സണ്‍ ചെയ്തില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകളും വേണ്ടിവന്നു' ഹര്‍ഭജന്‍ പറയുന്നു. പാഡ് കൊണ്ട് മറഞ്ഞിരിക്കുന്ന കാല്‍മുട്ടിന്റെ ഭാഗത്ത് ചോര പടര്‍ന്നു നില്‍ക്കുന്നതിന്റെ ഫോട്ടോ ഉല്‍പ്പെടെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പങ്കുവെച്ചത്. മത്സരത്തിന്റെ 20ാം ഓവറിന്റെ നാലാം പന്തിലായിരുന്നു വാട്‌സണ്‍ റണ്‍ഔട്ടാകുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നമിക്കുന്നു നിങ്ങളെ' കാല്‍മുട്ടു തകര്‍ന്ന് ചോരയൊലിച്ചിട്ടും ആരോടും ഒരുവാക്കു പറയാതെ പോരാടി വാട്‌സണ്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement