ലോകകപ്പ് ഫൈനലിൽ ഇംഗ്ളണ്ടിന് ഒരു റൺസ് അധികം അനുവദിച്ചോ? വിശദീകരണവുമായി ഐസിസി
Last Updated:
അമ്പതാം ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറി കടന്നപ്പോൾ ഇംഗ്ലണ്ടിന് അഞ്ച് റൺസിന് പകരം ആറ് റൺസ് അനുവദിച്ചതാണ് വിവാദമായത്
ലോകകപ്പ് ഫൈനലിൽ അംപയറുടെ പിഴവ് മൂലം ഇംഗ്ലണ്ടിന് ഒരു റൺ അധികം കിട്ടിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഐസിസി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഫീൽഡ് അംപയറുടേത് ആണെന്ന് ഐസിസി വ്യക്തമാക്കി. അമ്പതാം ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറി കടന്നപ്പോൾ ഇംഗ്ലണ്ടിന് അഞ്ച് റൺസിന് പകരം ആറ് റൺസ് അനുവദിച്ചതാണ് വിവാദമായത്.
പന്ത്രണ്ടാം ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം നിശ്ചിത ഓവറിൽ സമനിലയിൽ അവസാനിച്ചു. ഇതേത്തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ ഏറ്റവുമധികം ബൌണ്ടറി നേടിയതിന്‍റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
മത്സരം ടൈ ആയതോടെ ജേതാക്കളെ നിശ്ചയിക്കാൻ ബൌണ്ടറി നിയമം കൊണ്ടുവന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. മുൻതാരങ്ങളും കളിയെഴുത്തുകാരുമൊക്കെ ബൌണ്ടറി നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2019 11:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ഫൈനലിൽ ഇംഗ്ളണ്ടിന് ഒരു റൺസ് അധികം അനുവദിച്ചോ? വിശദീകരണവുമായി ഐസിസി