രോഹിത് ശർമയ്ക്ക് ഒൻപതാം ടെസ്റ്റ് സെഞ്ചുറി; ക്യാപ്റ്റനായിരിക്കെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം

Last Updated:

ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായി

Photo-AP
Photo-AP
നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ചുറി 171 പന്തുകളിൽനിന്നാണ് രോഹിത് സ്വന്തമാക്കിയത്. ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം മാറി.
71 ഓവറുകൾ പിന്നിടുമ്പോൾ 5ന് 202 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയും (181 പന്തിൽ 105), രവീന്ദ്ര ജഡേജയുമാണ് (54പന്തിൽ 22) ക്രീസിൽ. ആർ. അശ്വിൻ (71 പന്തിൽ 20), ചേതേശ്വർ പൂജാര (14 പന്തിൽ ഏഴ്), വിരാട് കോലി (26 പന്തിൽ 12), സൂര്യകുമാർ യാദവ് (20 പന്തിൽ എട്ട്) എന്നിവരാണ് ഇന്ത്യന്‍ നിരയിൽ രണ്ടാം ദിനം പുറത്തായത്.
advertisement
ആദ്യ ദിവസം 20 റണ്‍സെടുത്ത കെ എൽ രാഹുൽ പുറത്തായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്പിന്നർ ടോഡ് മർഫിയാണ് ഓസ്ട്രേലിയയ്ക്കായി 4 വിക്കറ്റും വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.
അശ്വിൻ എൽബിഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ സ്കോട്ട് ബോളണ്ടിന് ക്യാച്ച് നൽകിയാണ് പൂജാര മടങ്ങിയത്. കോഹ്ലിയെ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്തു മടക്കി. ടെസ്റ്റിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് നേഥൻ ലയണിനു മുന്നിൽ വീണു.
advertisement
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 177ന് ഇന്ത്യൻ ബൗളർമാർ ഓൾഔട്ടാക്കി. 5 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തു. ജ‍ഡേജയുടെ കരിയറിലെ 11ാം 5 വിക്കറ്റ് നേട്ടമാണിത്. 42 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത അശ്വിനാണ് ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് ശർമയ്ക്ക് ഒൻപതാം ടെസ്റ്റ് സെഞ്ചുറി; ക്യാപ്റ്റനായിരിക്കെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement