advertisement

India vs Australia| ഓസ്ട്രേലിയ 338ന് പുറത്ത്; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ചുറി

Last Updated:

27ാം സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്.

സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ടിന് 96 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 26 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ജോഷ് ഹെയ്സൽവുഡാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപിച്ചത്. അർധ സെഞ്ചുറി നേടിയ ഗിൽ 101 പന്തിൽ നിന്ന് എട്ടു ബൗണ്ടറിയടക്കം 50 റൺസെടുത്ത് പുറത്തായി. ചേതേശ്വർ പൂജാരയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
നേരത്തെ ഓസ്‌ട്രേലിയ 338 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നിന്റെയും വില്‍ പുകോവ്സ്‌കിയുടെയും മികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 27ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് 226 പന്ത് നേരിട്ട് 16 ബൗണ്ടറികളടക്കം 131 റണ്‍സെടുത്തു. തകർത്തടിച്ച സ്മിത്തിനെ ജഡേജ റണ്ണൗട്ടാക്കുകയായിരുന്നു. രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും നവ്ദീപ് സെയ്നിയും രണ്ടു വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
advertisement
രണ്ടാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്കായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ലബുഷെയ്ന്‍ - സ്മിത്ത് സഖ്യം ഓസീസ് സ്‌കോര്‍ 200 കടത്തി. 196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ സഖ്യം പൊളിച്ചത്. വൈകാതെ മാത്യു വെയ്ഡിനെയും (13) ജഡേജ പുറത്താക്കി. കാമറൂണ്‍ ഗ്രീനിനെ റണ്ണെടുക്കും മുമ്പ് ബുംറ മടക്കി അയച്ചതോടെ ആതിഥേയർ പ്രതിരോധത്തിലായി. പിന്നാലെ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയും (1) ബുംറ മടക്കി. പാറ്റ് കമ്മിന്‍സ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (24), നഥാന്‍ ലയോണ്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
advertisement
നേരത്തെ ഒന്നാം ദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസിസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. പിന്നീട് ഒത്തുചേര്‍ന്ന പുകോവ്സ്‌കി ലബുഷെയ്ന്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. അരങ്ങേറ്റ മത്സരം കുറിച്ച പുകോവ്സ്‌കി അര്‍ധസെഞ്ചുറിയുമായി (62) തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Australia| ഓസ്ട്രേലിയ 338ന് പുറത്ത്; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ചുറി
Next Article
advertisement
ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
  • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു

  • ഇറാനിയൻ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർക്ക് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ നിർദേശിച്ചു

  • ഖത്തർ ഈ ആക്രമത്തെ രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘനമായി പ്രഖ്യാപിച്ചു

View All
advertisement